മരട്: ട്യൂഷൻ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ സുധീഷി(28) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് വൈകുന്നേരം 6.30ഓടെ നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥികളെയാണ് സ്കൂട്ടറിലെത്തിയയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വീട്ടുകാർ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് 39ഓളം സ്കൂട്ടറുകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പനങ്ങാട് സിഐ സജു ആന്‍റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കുരുമുളക് സ്പ്രേ അടിച്ച് മോഷണം നടത്തിയ സംഭവത്തിൽ പാലാരിവട്ടം സ്റ്റേഷനിൽ ഇയാൾക്കെതിരേ നിലവിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.