വാഹാനാപകടത്തില്‌ പരിക്ക്
Friday, April 12, 2024 1:30 AM IST
പുത്തൂർ: ദേശീയപാത നടത്തറയിൽ നിയന്ത്രണംവിട്ട പജീറോ കാര്‌, നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു.

അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. കോട്ടയത്തുനിന്നും മലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുട്ടനെല്ലൂർ ഭാഗത്തുനിന്നുവന്ന വാഹനം നിയന്ത്രണംതെറ്റി ദേശീയപാതയിലെ ഡിവൈഡർ മറികടന്ന് എതിർദിശയിലെ ട്രാക്കിലേക്ക് കടക്കുകയായിരുന്നു. തകരാർമൂലം റോഡരികിൽ മാസങ്ങളായി നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ഒഡിഷ രജിസ്ട്രേഷനിലുള്ള വാഹനം കോട്ടയത്തുനിന്നുവാങ്ങി മലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

പുന്നംപറമ്പ്: പാലത്തിനുമുകളിൽനിന്നു വൻതാഴ്ചയിലേക്ക് ബൈക്കു മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരപരിക്കേറ്റു.

ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. തെക്കുംകര പഞ്ചായത്ത് പേരേപ്പാടം സ്വദേശികളായ പട്ടരുമoത്തിൽ വീട്ടിൽ കുമാരൻ മകൻ സുധി(50), ഭാര്യ സൗമ്യ(41) എന്നിവർക്കാണ് പരിക്കേറ്റത്. എതിർദിശയിൽ നിന്നുവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കാല് കുത്താൻ കഴിയാഞ്ഞതാണ് അപകടത്തിനുകാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർചേർന്ന് തൃശുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കേക്കാട്: നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‌ത്തിയിരുന്ന സ്‌കൂട്ടര്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചുകയറി. ബോർഡും ഷട്ടറും തകർന്നു. വടക്കേക്കാട് വൈലേരി പീടികയിൽ നമ്പാടന്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിലേക്കാണ് ഇടിച്ചുകയറിയത്.

ഗുരുവായൂരില്‍നിന്നുവന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടത്തിനുകാരണമെന്ന് കരുതുന്നു. വടക്കേക്കാട് എരിഞ്ഞിപ്പടി സ്വദേശിയുടെതാണ് അപകടത്തില്‍പ്പെട്ട കാര്‍. സംഭവം നടക്കുമ്പോൾ കാറില്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് അപകടം.