നാളെ തൃശൂർ പൂരം കൊടിയേറ്റം
Friday, April 12, 2024 1:30 AM IST
സ്വന്തം ലേഖകൻ

തൃശൂർ: നാളെ തൃശൂർ പൂരം കൊടിയേറ്റം. വിഷുത്തലേന്നായ നാളെ പൂരങ്ങളുടെ പൂരമെന്നു പുകഴ്പെറ്റ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു കൊടിയേറും. പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ പൂരം കൊടിയേറും. അതോടെ തൃശൂർ പൂരത്തിരക്കിന്‍റെ ആവേശലഹരിയിലേക്കു കടക്കും.

തിരുവമ്പാടി ക്ഷേത്രത്തിൽ നാളെ രാവിലെ 11നും 11.30നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കൽ സുന്ദരൻ, സുഷിത് എന്നിവർ ഭൂമിപൂജ നടത്തിയ ശേഷം ശ്രീകോവിലിൽനിന്നും പൂജിച്ച കൊടിക്കൂറ എടുത്തുകൊണ്ടുവന്ന് കൊടിമരത്തിൽ കെട്ടി ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേർന്ന് കൊടിമരം ഉയർത്തുന്നതോടെ തിരുവന്പാടിയിൽ പൂരം കൊടിയേറും.

ഉച്ചയ്ക്ക് 2.30ന് ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പാരംഭിക്കും. എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാക ആലുകൾക്കുമേൽ ഉയർത്തും. പിന്നീട് ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിക്കലാശിച്ച് നടുവിൽമഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി വൈകീട്ട് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളും.

കൊടിയേറ്റത്തിനുള്ള അടയ്ക്കാമരം ഇന്നു വൈകീട്ട് അഞ്ചിന് പാട്ടുരായ്ക്കൽ ജംഗ്ഷനിൽനിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ടുവരും.

പാറമേക്കാവ് ക്ഷേത്രത്തിൽ ഇത്തവണ ഉച്ചയ്ക്കു പന്ത്രണ്ടിനാണ് പൂരം കൊടിയേറ്റം. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻകൊടിമരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലുംകൊണ്ട് അലങ്കരിക്കും. ക്ഷേത്രത്തിൽനിന്നും നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയർത്തുക. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. തുടർന്ന് അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്കു വടക്കുന്നാഥക്ഷേത്ര കൊക്കർണിയിൽ ആറാട്ടും നടക്കും.

ഘടകക്ഷേത്രങ്ങളായ ലാലൂരിൽ രാവിലെ എട്ടിനും 8.15നും ഇടയിലും അയ്യന്തോളിൽ 11നും 11.15ന് ഇടയിലും കൊടിയേറ്റം നടക്കും. ചെന്പുക്കാവിൽ വൈകീട്ട് 6 - 6.15, പനമുക്കുംപള്ളിയിൽ 6.15-6.30, പൂക്കാട്ടിക്കരയിൽ 6.15 - 6.30, കണിമംഗലത്ത് 6 -6.15, ചൂരക്കോട്ടുക്കാവിൽ 6.45 -7, നെയ്തലക്കാവിൽ രാത്രി എട്ടിനും 8.15നും ഇടയിൽ പൂരം കൊടിയേറും.

17നു വൈകീട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. 18നു രാവിലെ 10നു തെക്കേനട തുറന്ന് പൂരവിളംബരം നടത്തും. അന്നു രാവിലെ 10ന് ആനച്ചമയപ്രദർശനവും തുടങ്ങും. 19നാണ് തൃശൂർ പൂരം.

തൃശൂർ സ്വരാജ് റൗണ്ടിൽ പൂരപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പൂരം എക്സിബിഷനും തിരക്കേറിയിട്ടുണ്ട്. ആനച്ചമയങ്ങളുടെയും വെടിക്കെട്ടിന്‍റെയും നിർമാണം അവസാനഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു.

കൊടിയേറ്റ ദിവസം
തിരുവന്പാടിയിൽ പഞ്ചാരിമേളം

തൃശൂർ: ചരിത്രത്തിൽ ആദ്യമായി തിരുവമ്പാടി കൊടിയേറ്റദിവസം ക്ഷേത്രത്തിൽ പഞ്ചാരിമേളം. രാവിലെ ഒന്പതുമുതൽ 10.45 വരെ കക്കാട് രാജപ്പൻമാരാരുടെ ശിഷ്യന്മാരാണു മേളം അവതരിപ്പിക്കുക. തുടർവർഷങ്ങളിലും മേളാവതരണം സംഘടിപ്പിക്കാനാണു തീരുമാനം.