കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചു
Saturday, April 13, 2024 1:14 AM IST
പുന്നംപറമ്പ്: കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചു. തെക്കുംകര പഞ്ചായത്തിലെ വനമേഖലയോടുചേർന്നുകിടക്കുന്ന വീരോലിപ്പാടത്താണ് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനശിപ്പിച്ചത്.

കുറ്റിക്കാട്, മുള, മേലില്ലം, കൊളത്താശേരി മേഖലയിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം കാട്ടാങ്കോട് സിജു, കോടത്ത് ദിലീപ് എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, പനകൾ, പ്ലാവ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് വാനപാലകർ സ്ഥലത്തെത്തി കാട്ടാനകളെ പടക്കംപൊട്ടിച്ചും ബഹളം ഉണ്ടാക്കിയുമാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. 2023 മുതലാണ് കാട്ടാന ഇവിടേക്ക് ഇറങ്ങിത്തുടങ്ങിയത്. രണ്ടാഴ്ചയായി ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നുണ്ടെങ്കിലും കൂട്ടമായി ഇറങ്ങിയത് ആദ്യമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

കോടത്ത് ദിലീപിന്‍റെ മണ്ണുകൊണ്ട് തീർത്ത വീടിന് സമീപംവരെ കാട്ടാനകൾ എത്തിയിരുന്നു. ഏതു നിമിഷവും തകർന്നുവീഴാവുന്ന വീട്ടിലാണ് ദിലീപിന്‍റെ അമ്മ ഉൾപ്പടെയുള്ള കുടുംബം കഴിയുന്നത്. കാട്ടാനകൂടി ഇവിടെയെത്തിയതോടെ ഏറെ ഭീതിയോടെയാണ് ഈ കുടുംബം ഇവിടെ കഴിയുന്നത്. അതേസമയം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

കുളത്താശേരി മുതൽ മേലിലും വരെ ആറു‌കിലോമീറ്റർ ഭാഗത്ത് സോളാർ പെൻസിംഗ് സ്ഥാപിക്കുന്നതിനും നാല് താൽക്കാലിക വാച്ചർമാരെ നിയമിക്കുന്നതിനും എംഎൽഎ ഫണ്ടിൽനിന്നു സ്ഥിരം വാഹനം അനുവദിക്കുന്നതിനും തെരുവിളക്കുകൾ പുനഃസ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന സാഹചര്യത്തിൽതന്നെ വാഹനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുനിൽകുമാർ, വാർഡ് മെമ്പർ ശാന്ത ഉണ്ണികൃഷ്ണൻ, മച്ചാട് റേഞ്ച് ഓഫീസർ ആർ.എസ്. പ്രവീൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹരിദാസ്, മച്ചാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്ത്, ഫോറസ്റ്റ് വാച്ചർ നിക്സൺ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. മേഖലയിൽ കൂടുതൽ വാച്ചർമാരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കുമെന്ന് മച്ചാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിനോദ് പറഞ്ഞു.