വിഷുസദ്യ ഒരുക്കാൻ അടുക്കളയിൽ വിലച്ചൂട്
Saturday, April 13, 2024 1:15 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പുറത്ത് വേനൽച്ചൂടു കനക്കുന്പോൾ അടുക്കളയിൽ വിഷുസദ്യ ഒരുക്കത്തിന് ഇക്കുറി വിലച്ചൂടു പൊള്ളിക്കും. ഇന്നലെ പച്ചക്കറിവിപണിയിൽ മിക്ക ഇനങ്ങൾക്കും വില കുതിച്ചുകയറി. തമിഴ്നാട് പച്ചക്കറി കാര്യമായി എത്താതിരുന്നതാണു വിഷുവിനു രണ്ടുദിവസം മുമ്പ് ഇത്തരമൊരു വിലക്കൂടുതലിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു.

വിഷുവിന്‍റെ തലേന്നാളായ ഇന്നും ഇന്നലത്തെ വിലയിൽനിന്നു കാര്യമായ ചാഞ്ചാട്ടം ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ സാമാന്യം നല്ല കച്ചവടം പച്ചക്കറിവിപണിയിൽ നടന്നതായി വ്യാപാരികൾ പറഞ്ഞു.

തക്കാളി, പാവയ്ക്ക, വെണ്ടക്കായ, പടവലങ്ങ, ബീൻസ്, കാരറ്റ്, പയർ എന്നിവയ്ക്കാണ് ഇന്നലെ വില കുതിച്ചുയർന്നത്. കഴിഞ്ഞദിവസം 35 രൂപ വിലയുണ്ടായിരുന്ന പയറിന് ഇന്നലെ ചെറുകിടവിപണിയിൽ 70 രൂപവരെ വില ഉയർന്നു. ഹോൾസെയിൽ മാർക്കറ്റിൽ 65 രൂപയായിരുന്നു വില. മിക്ക പച്ചക്കറികൾക്കും ഹോൾസെയിൽ മാർക്കറ്റ് വിലയെക്കാൾ പത്തുമുതൽ 20 രൂപ വരെ വിലക്കൂടുതൽ റീട്ടെയിൽ മാർക്കറ്റിൽ അനുഭവപ്പെട്ടു.

30-32 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്നലെ കിലോയ്ക്ക് 45 രൂപവരെ കൂടി. ഹോൾസെയിലിൽ കിലോയ്ക്ക് 125 രൂപയുമായി ബീൻസ് പച്ചക്കറിവിപണിയിൽ പൊള്ളുംതാരമായി. റീട്ടെയിൽ വിപണിയിൽ 140 മുതൽ 150 രൂപ വരെ ബീൻസ് കിലോയ്ക്കു വിലയെത്തി. 85-90 എന്ന വിലനിലവാരത്തിൽനിന്നാണ് ബീൻസ് ഇത്രയധികം കുതിപ്പ് നടത്തിയത്.

കാരറ്റ് ഹോൾസെയിൽ മാർക്കറ്റിൽ കിലോയ്ക്ക് 70 രൂപ വില വന്നു. ചെറുകിട കച്ചവടക്കാർ 80 രൂപവരെ കാരറ്റിന് ഈടാക്കിയിരുന്നു. കഴിഞ്ഞദിവസം 45 - 50 രൂപ ഹോൾസെയിൽ വിലയുണ്ടായിരുന്നതിൽ നിന്നാണ് കാരറ്റ് ഈ വിലയിലേക്ക് എത്തിയത്.

മൂവാണ്ടൻ പോലുള്ള സാധാരണ മാങ്ങകൾക്ക് വില 50 രൂപയിൽനിന്ന് തുടങ്ങിയപ്പോൾ കൂട്ടാൻമാമ്പഴത്തിനു കിലോയ്ക്കു 100 രൂപയായിരുന്നു കുറഞ്ഞ വില. 80 രൂപയിൽനിന്ന് പാവയ്ക്ക 110ലേക്ക് ഹോൾസെയിലിൽ കുതിച്ചുകയറി. 20 രൂപയിൽനിന്ന് 40 രൂപയായി പടവലങ്ങയും വിട്ടുകൊടുക്കാതെ വിലയുള്ള പച്ചക്കറിയായി. 35 - 40 റേഞ്ചിൽനിന്ന് ചേനവില 50 ആയി ഉയർന്നു. 80 -90 എന്ന നിലവാരത്തിൽ എരിഞ്ഞുനിന്നിരുന്ന മുളകിനു വില കുത്തനെ ഇടിഞ്ഞ് 30 ആയി. മുളകിന്‍റെ വരവുകൂടിയതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു. നല്ല ഇഞ്ചിക്കു കിലോയ്ക്കു 150 രൂപ വിലയുണ്ട്. എന്നാൽ, വിഷുവിനു കണികാണാനുള്ള കണിവെള്ളരിക്കു കിലോയ്ക്കു 20 രൂപ മാത്രമാണ് വിലയുള്ളത്. മുരിങ്ങക്കായയ്ക്ക് 60 മുതൽ 65 രൂപവരെ വില വന്നു.

ഇന്നു ശനിയാഴ്ച ആയതുകൊണ്ട് തമിഴ്നാട്ടിൽനിന്നു കൂടുതൽ പച്ചക്കറിലോറികൾ മാർക്കറ്റുകളിൽ എത്താൻ സാധ്യതയുള്ളതുകൊണ്ട് ഇപ്പോഴുള്ള വിലയെക്കാൾ വലിയൊരു വർധനയ്ക്കു സാധ്യതയില്ലെന്നും നേരിയ വിലക്കൂടുതൽ പ്രതീക്ഷിക്കുന്നതായും കച്ചവടക്കാർ പറഞ്ഞു.