കുറച്ച് ഫിലോസഫിക്കലായി പൂരം കണ്ടാലോ...
Saturday, April 13, 2024 1:15 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ഇത്തവണ തൃശൂർ പൂരം പതിവിൽനിന്നു വ്യത്യസ്തമായി കുറച്ച് ഫിലോസഫിക്കിലായി കണ്ടാലോ.. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്‍റെ വിവിധ കാഴ്ചകളെയും ആചാര അനുഷ്ഠാനങ്ങളെയും ഇന്ത്യൻ ഫിലോസഫിയുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന തൃശൂർ സ്വദേശിനിയുടെ ഇംഗ്ലീഷ് പുസ്തകം ലോകശ്രദ്ധ നേടുന്നു.

തൃശൂർ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ശ്രീജ രാമനാണ് തൃശൂർ പൂരത്തിനെ ഫിലോസഫിയുമായി ചേർത്തുവയ്ക്കുന്നത്. "ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' എന്നാണ് ശ്രീജ തന്‍റെ പുസ്തകത്തിന് ഇട്ടിരിക്കുന്ന പേര്.തൃശൂർ പൂരത്തിന്‍റെ പതിവുകാഴ്ചവിശേഷങ്ങളില്‍നിന്ന് ഇന്ത്യന്‍ സംസ്‌കൃതിയുടെ വിശാലതയിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് പുസ്തകം.

തൃശൂർ പൂരത്തെക്കുറിച്ച് അധികമാരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ശ്രീജ സഞ്ചരിച്ചിട്ടുള്ളത്. ഏറെക്കുറെ യുക്തിഭദ്രമായിത്തന്നെ പൂരക്കാഴ്ചകളെ ഫിലോസഫിയുമായി കണക്ട് ചെയ്തിട്ടുമുണ്ട്.

തൃശൂർ പൂരത്തിനു പുറമേ ഇന്ത്യയിലെ തന്നെ മറ്റു പല ഉത്സവാഘോഷങ്ങളും സ്ഥലങ്ങളും എല്ലാം ഈ പുസ്തകത്തിൽ ഒരു യാത്രപോലെ വിവരിച്ചിട്ടുണ്ട്.

12 വര്‍ഷം നീണ്ട ഗവേഷണപഠനങ്ങളില്‍നിന്നു കണ്ടെടുത്ത അറിവിന്‍റെ അക്ഷരങ്ങളാണ് ഉള്ളടക്കം. 388 പേജുള്ള 'ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' ഐവറി ബുക്‌സാണു പ്രസിദ്ധീകരിച്ചത്.
രണ്ടു ദശാബ്ദത്തിലേറെയായി മാധ്യമ, രചനാരംഗത്തുള്ള ശ്രീജ നേരത്തേ മലയാള ചെറുകഥാസമാഹാരവും ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.