ഗുരുവായൂരിൽ വിഷുക്കണിദർശനം
Sunday, April 14, 2024 6:46 AM IST
ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. വിഷുദിനമായ ഇന്നു പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണിദർശനം. തുടർന്ന് മുതൽ നിർമാല്യദർശനവും പതിവു പൂജകളും നടക്കും. നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.

നാലരമുതൽ കൗണ്ടറുകൾ വഴി നെയ് വിളക്കു ദർശനം ശീട്ടാക്കാം. വിഷുദിനത്തിൽ ഭഗവതിവാതിലും പടിഞ്ഞാറേ ഗോപുരവാതിലും പുലർച്ചെ 3.15ന് മാത്രമേ തുറക്കുകയുള്ളൂ. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഉൗട്ടിനുള്ള വരി അവസാനിപ്പിക്കും.ആ സമയം വരിയിൽ നിൽക്കുന്ന മുഴുവൻപേർക്കും പ്രസാദ ഉൗട്ട് നൽകും.

രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിക്കും. വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുദിന ക്രമീകരണങ്ങളുമായി എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ അറിയിച്ചു.