ആവേശമായി മോദി, ചൂടിൽ പൊരിഞ്ഞ് പ്രവർത്തകർ
Tuesday, April 16, 2024 1:36 AM IST
സ്വന്തം ലേഖകൻ

കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കടുത്ത വെയിലിനെ അവഗണിച്ചും ആയിരങ്ങൾ. വിവിധ ലോക്സഭാമണ്ഡലങ്ങളിൽനിന്നായി ഒട്ടേറെ ബിജെപി പ്രവർത്തകർ എത്തിയതോടെ മോദിയുടെ വരവിൽ ആവേശം അലതല്ലി.

നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മോദി എത്തിയത്. 11.20 ന് ചെറുവത്തൂർ ഗ്രൗണ്ടിലെ സമ്മേളന വേദിയിലേക്ക് എത്തി. ആദ്യം കുന്നംകുളത്തുനിന്നും റോഡ് ഷോ നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും അനുമതി കിട്ടാത്തതിനാൽ നടന്നില്ല.

സമ്മേളനവേദിയിൽനിന്നും ടൗൺവരെ റോഡിനിരുവശത്തും ബാരിക്കേഡുകൾ തീർത്തിരുന്നു. എന്നാൽ സമ്മേളനവേദിയുടെ അടുത്ത് 500 മീറ്റർ ദൂരത്തിൽമാത്രമാണ് ആളുകൾ റോഡ് സൈഡിൽ ഉണ്ടായിരുന്നത്.

കടുത്ത വെയിലും ചൂടും സമ്മേളനത്തിനെത്തിയ എല്ലാവരെയും ബാധിച്ചു. കുപ്പിവെള്ളം സുരക്ഷയുടെ ഭാഗമായി നിരോധിച്ചിരുന്നതിനാൽ ആവശ്യത്തിനു വെള്ളം വേദിയിൽ വിതരണം ചെയ്യാൻ പ്രവർത്തകർക്കും സാധിച്ചില്ല. പലരും തളർന്നുവീഴുന്ന സാഹചര്യംവരെ ഉണ്ടായി. വെള്ളം ഗ്ലാസുകളിൽ എത്തിക്കാൻ ശ്രമിച്ചു വെങ്കിലും പ്രാവർത്തികമായില്ല. ഡ്യൂട്ടിക്കെത്തിയ പോലീസുകാരും സുരക്ഷാ ജീവനക്കാർപോലും വെള്ളത്തിനായി പരക്കം പായുന്നതു കാണാമായിരുന്നു.

ഒടുവിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളമെത്തിക്കാൻ നോക്കിയെങ്കിലും വഴിയിൽ ബ്ലോക്ക് ആയതിനാൽ വൈകിയാണ് എത്തിയത്. അത്രയ്ക്കും ചൂടായിരുന്നു സമ്മേളനം നടക്കുന്ന ഭാഗത്ത്. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽനിന്നും എത്തിയവർ പലരും വേദിയിൽനിന്നും രണ്ടു കിലോമീറ്റർവരെ അകലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

എന്നാൽ വെയിലിന്‍റെ ചൂടും ക്ഷീണവുമൊന്നും മോദി വരുമ്പോൾ ഉണർന്ന ആവേശത്തിനു തടസമായിരുന്നില്ല. പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളികളുമായി മോദിയെ വരവേറ്റു.