പൈപ്പുവെള്ളം പാഴാകുന്നു;‌ പ്രതിഷേധക്കുളി നടത്തി
Tuesday, April 16, 2024 1:36 AM IST
തിരുവില്വാമല: പൈപ്പുപൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്‍റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷുദിനത്തിൽ പൈപ്പുപൊട്ടി റോഡരുകിലെ ചാലിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രതിഷേധക്കുളി നടത്തിയത്.
നാളുകളായി മലേശമംഗലം റോഡിൽ പലഭാഗങ്ങളിലായി പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധിതവണ പരാതി നൽകിയിട്ടും വാട്ടർ അഥോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. പിഡബ്ലുഡി, വാട്ടർ അഥോറിറ്റി ശീതസമരവും വെള്ളം പാഴായിപോകുന്നതിന് കാരണമാകുന്നുണ്ട്. പിഡബ്ലുഡി അധികൃതരുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതും പണികൾ വൈകുന്നതിന് കാരണമാകുന്നു. പ്രതിഷേധ സമരത്തിൽ ജാഫർ, ഉമ്മർ എന്നിവരും പങ്കെടുത്തു.

മലേശമംഗലം നിവാസികൾ നാളുകളായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. നിരവധി കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത് . കടുത്ത വേനൽച്ചൂടിൽ മേഖലയിലെ മിക്ക കിണറുകളും കുളങ്ങളും വറ്റിവരണ്ടു. വെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ഇവിടേയ്ക്കുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്.