ഫോർട്ടുകൊച്ചി: കണ്ടെയ്നറുകൾക്ക് തീപിടിച്ച് കേരളതീരത്തെ ആശങ്കയിലാഴ്ത്തിയ സിംഗപ്പൂർ പതാകയെന്തിയ എം.വി. വാൻഹായ് 503 കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തു.

ബേപ്പുരിന് സമീപം ഈ മാസം ഒമ്പതിനാണ് അപകടമുണ്ടായത്. കപ്പലിനെതിരെ ഭാരതീയ ന്യായ സംഹിത 282 ,285 ,286 ,287 ,288 ,3 (5) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കപ്പൽ കമ്പനി ഉടമ , കപ്പൽ മാസ്റ്റർ, മറ്റു ജീവനക്കാർ എന്നിവരാണ് പ്രതികൾ. കൊച്ചിക്കു സമീപം മുങ്ങിത്താഴ്ന്ന എംഎസ്‌സി എൽസ - 3 കപ്പലിനെതിരെ കൈക്കൊണ്ട സമാന നിയമ നടപടികളാണ് വാൻഹായ്ക്കെതിരെയും എടുത്തിരിക്കുന്നത്. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് എസ്ഐ സി.ആർ. സിംഗാണ് അന്വേഷണം നടത്തുന്നത്.


വടകര സ്വദേശി മത്സ്യത്തൊഴിലാളിയായ കോഴിക്കോട് ഒഞ്ചിയം സ്വദേശി പി.വി. സുനീഷിന്‍റെ പരാതി പ്രകാരമാണ് കേസ്. തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും അപകടകരമായ രാസവസ്തുക്കളും ഉണ്ടെന്നറിഞ്ഞിട്ടും മനുഷ്യജീവനും പരിസ്ഥിതിക്കും അപകടം ഉണ്ടാക്കുന്ന വിധം കപ്പൽ കൈകാര്യം ചെയ്തു എന്നതാണ് കുറ്റം.