തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയിൽ വ്യാപക നാശം. ഇന്നലെ സംസ്ഥാനത്താകെ 62 ഓളം വീടുകൾ തകർന്നു.

കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞും മറ്റുമാണ് നാശനഷ്ടങ്ങളിലേറെയുമുണ്ടായത്. കോട്ടയം, പാലക്കാട്, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോ വീടുകൾ പൂർണമായി തകർന്നു. 52 വീടുകൾ ഭാഗികമായും തകർന്നു.

കോട്ടയത്താണ് ഏറ്റവും കൂടുതൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളിലായി 16 വീടുകളാണ് ഇന്നലെ മാത്രം ഭാഗികമായി തകർന്നത്. പാലക്കാട്-14, കൊല്ലം-നാല്, ഇടുക്കി-മൂന്ന്, എറണാകുളം-ഒന്ന്, തൃശൂർ-രണ്ട്, മലപ്പുറം-ആറ്, കോഴിക്കോട്-രണ്ട്, കാസർഗോഡ്-രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ തകർന്ന വീടുകളുടെ എണ്ണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.


നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.