തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശാ സമരയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നാളെ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മഹാറാലി സംഘടിപ്പിക്കും.

നാളെ സെക്രട്ടേറിയേറ്റ് പടിക്കലേക്ക് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

മേയ് അഞ്ചിനു കാസര്‍ഗോഡുനിന്നും ആരംഭിച്ച സമരയാത്ര കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്.


ഇന്നലെ കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ നടന്ന സ്വീകരണ സമ്മേളനം മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്തു.

സമരം സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള ജനതയുടെ പ്രതിഷേധമായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ന്യായം നോക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആശമാരുടെ മുഖത്തെ വിഷമം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.