കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലില്‍നിന്നുള്ള എണ്ണ വീണ്ടെടുക്കല്‍ ദുഷ്‌കരമാകുന്നു. കാലാവസ്ഥ പ്രതികൂലമായതോടെയാണിത്.

ജൂലൈ മൂന്നിനകം ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇത് പൂര്‍ത്തിയാകാന്‍ ഇനിയും 26 ദിവസംകൂടി വേണ്ടിവരുമെന്ന് കരാര്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഷിപ്പിംഗിനെ (ഡിജിഎസ്) അറിയിച്ചു.

പുതിയ ദൗത്യത്തിന്‍റെ പ്രത്യേക ആക്‌ഷന്‍ പ്ലാന്‍ ടി ആന്‍ഡ് ടി നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എണ്ണചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് എംഎസ്‌സി ഷിപ്പ് മാനേജ്‌മെന്‍റിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ശക്തമായ കാറ്റും മഴയും തുടരുന്ന പുറംകടലില്‍ 20 മുതല്‍ 25 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും ഇന്ധനംനീക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ധര്‍ കപ്പലിന്‍റെ എണ്ണച്ചോര്‍ച്ച പൂര്‍ണമായും അടച്ചിരുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുന്ന ഘട്ടത്തില്‍ അടിത്തട്ടില്‍ ടാങ്കില്‍ എണ്ണ കിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ, വോയേജ് ഡേറ്റ റിക്കാഡര്‍ (വിഡിആര്‍) വീണ്ടെടുക്കാനുള്ള മുങ്ങല്‍ വിദഗ്ധരുടെ തെരച്ചില്‍ ഫലം കണ്ടിട്ടില്ല.


കപ്പലുടമകള്‍ക്കും ഷിപ്പിംഗ് ഏജന്‍സിക്കും നോട്ടീസ്

കൊച്ചി: എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭവത്തില്‍ കപ്പലുടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്കും ഇവരുടെ കേരളത്തിലെ ഷിപ്പിംഗ് ഏജന്‍സിക്കും ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസ് നോട്ടീസ് അയച്ചു.

കേസന്വേഷണത്തില്‍ സഹകരിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കപ്പല്‍ മുങ്ങാനിടയായ വിവരങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

കപ്പലിന്‍റെ ക്യാപ്റ്റനും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൊഴിയെടുപ്പ് നടപടികള്‍ വൈകുകയാണ്. ക്വാറന്‍റൈനില്‍ കഴിയുന്ന ഇവരുടെ മൊഴി വൈകാതെ രേഖപ്പെടുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.