കോട്ടയം: സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജെ.കെ.വിയുടെ (ജോസഫ് കാഞ്ഞിരത്തിങ്കല്‍ വര്‍ക്കി) നാമധേയത്തില്‍ നല്‍കുന്ന പുരസ്‌കാരം പ്രഖ്യാപിച്ചു.

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്ന ഗ്രന്ഥം രചിച്ച ആര്‍.കെ. ബിജുരാജിനാണ് എട്ടാമത്തെ ജെ.കെ.വി. സാഹിത്യപുരസ്‌കാരം. പ്രഥമ മാധ്യമ പുരസ്‌കാരം 24 വാര്‍ത്താ ചാനല്‍ അവതാരകന്‍ എസ്. വിജയകുമാറിനും നല്‍കും.

പ്രശസ്തിപത്രവും ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണു പുരസ്‌കാരം. സാഹിത്യപുരസ്‌കാരത്തിന് പതിനായിരം രൂപയും മാധ്യമപുരസ്‌കാരത്തിന് 7500 രൂപയും കാഷ് പ്രൈസ് നല്‍കും.


പുരസ്‌കാരങ്ങള്‍ ജെകെവിയുടെ ജന്മവാര്‍ഷികദിനമായ ഒക്‌ടോബര്‍ ഒന്നിനു ചങ്ങനാശേരി സര്‍ഗക്ഷേത്ര ജെകെവി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ജെകെവി ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സന്തോഷ് ജെ.കെ.വി. അറിയിച്ചു.