നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനം വിജയിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അൻവർ.

പിണറായിസവും നിലന്പൂരിലെ ജനങ്ങളും തമ്മിലുള്ള മത്സരമാണ്. ഇതിൽ ജനം വിജയിക്കും. പിണറായി-വി.ഡി. സതീശൻ കൂട്ടുകെട്ടിനെതിരേ നിലന്പൂരിൽ ജനം വിധിയെഴുതും. ജനങ്ങൾക്കുവേണ്ടിയാണ് താൻ എംഎൽഎ സ്ഥാനം രാജിവച്ചത്. അത് ജനങ്ങൾക്കറിയാം എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്.


48 പേരാണ് നിലന്പൂരിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇനി ഒരു ജീവനും ഇങ്ങനെ നഷ്ടപ്പെടാൻ ഇടയാകരുത്. ജനങ്ങളുടെ പ്രതിനിധിയായാണ് താൻ മത്സരിക്കുന്നത്. അതിനാൽതന്നെ ഇക്കുറി വിജയം ഉറപ്പാണെന്നും അൻവർ പറഞ്ഞു.