ചാരുംമൂട്: കാട്ടുപന്നികളെ തുരത്താൻ ഒരുക്കിയ കെണിയിൽനിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം ചാവടി കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്.

വീടിന് സമീപമുള്ള കൊടുവര വയലിലെ കൃഷിയടത്തിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. സമീപത്തെ കൃഷിയിടത്തിന്‍റെ ഉടമ ജോൺസണെ (സജി - 61) സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

പിതാവിനെ അന്വഷിച്ചെത്തിയ മകൾ ശരണ്യയും വയലിൽ പോത്തിനെ കെട്ടാനിറങ്ങിയ അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശോഭയുമാണ് ശിവൻകുട്ടി കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്.


ജോൺസണും നാട്ടുകാരും ചേർന്ന് ഉടൻതന്നെ നൂറനാട് കെസിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവൻകുട്ടിയുടെ കൃഷിഭൂമിയോടു ചേർന്ന് ജോൺസണും കൃഷിയുണ്ട്. ഇവിടെയാണ് ശിവൻകുട്ടി ഷോക്കേറ്റ് കിടന്നിരുന്നത്. ഇതിനു തൊട്ടടുത്തായി തന്നെയാണ് ജോൺസന്‍റെ വീട്. ഇവിടെനിന്നുമാണ് പന്നിക്കെണിക്ക് വൈദ്യുതി എടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്.