മൗറിഞ്ഞോ ടോട്ടനം പരിശീലകന്‍
മൗറിഞ്ഞോ ടോട്ടനം പരിശീലകന്‍
Thursday, November 21, 2019 12:07 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ടോട്ടനത്തിന്‍റെ പരിശീലകനായി ഹൊസെ മൗറിഞ്ഞോയെ നിയമിച്ചു. മൗറിസിയോ പൊച്ചെറ്റിനൊയെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതോടെയാണ് മൗറിഞ്ഞോ സ്ഥാനമേറ്റത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് മുന്‍ പരിശീലകനായിരുന്ന മൗറിഞ്ഞോയുമായി 2022-03 സീസണ്‍ വരെയാണ് ടോട്ടനം കരാറിലായിരിക്കുന്നത്. ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ടോട്ടനം തുടരുന്ന മോശം പ്രകടനമാണ് പൊച്ചെറ്റിനോയുടെ പുറത്താകലിനു കാരണമായത്. നിലവില്‍ 14-ാം സ്ഥാനത്താണ് ടോട്ടനം. 11 പോയിന്‍റ് മാത്രമാണ് ടോട്ടനത്തിനിപ്പോള്‍ ഉള്ളത്.

2014ല്‍ സതാംപ്ടണില്‍നിന്ന് ടോട്ടനത്തിന്‍റെ പരിശീലകനായെത്തിയശേഷം ക്ലബ്ബിന് കിരീടങ്ങള്‍ സമ്മാനിക്കാനായില്ലെങ്കിലും പല നേട്ടങ്ങളിലേക്കും നയിച്ചു. ക്ലബ്ബിനെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ചെല്‍സിയുടെ പരിശീലകനായി രണ്ടു തവണ (2004-07, 2013-15) ചുമതലയേറ്റപ്പോള്‍ മൂന്നു പ്രാവശ്യം ക്ലബ് പ്രീമിയര്‍ ലീഗ് ജേതാക്കളായി. 2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകനായി തിരിച്ചെത്തിയ മൗറിഞ്ഞോയെ ക്ലബ്ബിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് 2018ല്‍ പുറത്താക്കുകയും ചെയ്തു. ശനിയാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡിനെതിരേയുള്ള മത്സരത്തോടെയാണ് ടോട്ടനത്തിനൊപ്പമുള്ള മൗറിഞ്ഞോയുടെ കാലത്തിന് തുടക്കമാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.