മുള്ളേരിയ-ജാൽസൂർ പാത തകർന്നുതരിപ്പണം
Friday, June 13, 2025 2:16 AM IST
കാസർഗോഡ്: ജില്ലയിൽനിന്ന് സുള്ള്യ, മൈസൂരു, കുടക് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ മിക്കപ്പോഴും ആശ്രയിക്കുന്ന ചെർക്കള-ജാൽസൂർ റോഡിൽ കർണാടകയിലും അതിർത്തിയോടടുത്തുമുള്ള ഭാഗങ്ങൾ പാടേ തകർന്ന നിലയിൽ. ചെർക്കളയിൽ നിന്ന് തുടങ്ങി മുള്ളേരിയ വരെ കേരളത്തിലുള്ള ഭാഗത്ത് സാമാന്യം നല്ല റോഡാണ്. പക്ഷേ ഇതുകണ്ട് യാത്ര തുടങ്ങുന്നവർ മുള്ളേരിയ പിന്നിട്ടുകഴിയുമ്പോൾ തലയിൽ കൈവയ്ക്കേണ്ട നിലയിലാകും.

ഒരടിയിലേറെ താഴ്ചയുള്ള കുഴികൾ വരെ റോഡിലുണ്ട്. മഴ തുടങ്ങിയതോടെ ഇവയിൽ ചെളിവെള്ളം കെട്ടിക്കിടന്ന് ആഴം തിരിച്ചറിയാനാകാത്ത നിലയിലാണ്. കാറുകളുടെ അടിവശം തട്ടുന്നതും ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്നതും പതിവാണ്.

കർണാടകയിൽ ഉൾപ്പെടുന്ന മുടൂരിൽ കഴിഞ്ഞവർഷം റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയിലേറെക്കാലം ഗതാഗതം പൂർണമായും നിർത്തിവച്ചിരുന്നു.ഇത്തവണയും മഴ കനത്താൽ ഇതേ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. പക്ഷേ കർണാടക അധികൃതർ ഈ റോഡിന്‍റെ കാര്യത്തിൽ നിസംഗത തുടരുകയാണ്.

കേരളത്തിന്‍റെ ഭാഗത്ത് പടിയടുക്കയിലും ദേലംപാടി പരപ്പ സ് കൂളിന് സമീപവും പരപ്പയ്ക്കും പഞ്ചിക്കല്ലിനും ഇടയിലും റോഡിൽ ആഴമേറിയ കുഴികളുണ്ട്. ഈ റോഡിന്‍റെ റീടാറിംഗിന് 23 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ടെൻഡർ നടപടികൾ നടക്കുന്നതിനാൽ അറ്റകുറ്റപണികൾക്ക് വീണ്ടും തുക അനുവദിക്കാനാവില്ലെന്നാണ് കേരള പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.
ടെൻഡർ വിളിച്ച് പണി തുടങ്ങുമ്പോഴേക്കും ഈ മഴക്കാലം കഴിയുമെന്ന കാര്യം ഉറപ്പാണ്. അതുവരെ ഈ കുഴികളിലൂടെ എങ്ങനെ യാത്രചെയ്യുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

പാത ഗതാഗതയോഗ്യമാക്കാൻ നടപടി വേണം: ബിജെപി

കാസർഗോഡ്: ചെർക്കള- ജാൽസൂർ അന്തർസംസ്ഥാനപാതയിലെ പാതാളക്കുഴികൾ നികത്തി ഉടൻ ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് മന്ത്രി ഉടനെ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ. മുഹമ്മദ് റിയാസ് പിആർ പ്രവർത്തനത്തിന് അവധി നൽകി പൊതുമരാമത്ത് പണിയിൽ ശ്രദ്ധിക്കണം.

എല്ലാ വർഷവും മഴക്കാലത്തിനു മുന്നോടിയായി നടക്കാറുള്ള അറ്റകുറ്റപണികൾ ഇത്തവണ നടന്നിട്ടില്ല. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക മുതൽ ജാൽസൂർ വരെയുള്ള ഭാഗം പൂർണമായും മഴ ആരംഭിക്കുന്നതിന് മുന്നേ തകർന്നുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവും റോഡ് അടച്ചിടേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.

ജില്ലയിൽ മെച്ചപ്പെട്ട ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലെന്നിരിക്കെ ജില്ലയിലെ ജനങ്ങൾ കർണ്ണാടകയിലെത്തിച്ചേരാൻ ആശ്രയിക്കുന്ന റോഡുകൾ എങ്കിലും കൃത്യമായി പരിപാലിക്കാൻ സംസ്ഥാന സർക്കാരും മന്ത്രിയും ശ്രദ്ധിക്കണമെന്ന് സുനിൽ ആവശ്യപ്പെട്ടു.