ജില്ലാ മെഡിക്കല്‍ ഓഫീസ് അടച്ചുപൂട്ടി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധം
Monday, June 16, 2025 1:14 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉള്‍പ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം ആയതിനാല്‍ 15-6-2025 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അടച്ചുപൂട്ടി ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിലവില്‍ രാത്രികാല ഒപി നിര്‍ത്തലാക്കിയതിലും നിലവിലുള്ള ഡോക്ടറെയും മറ്റുജീവനക്കാരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിന്‍റെ പശ്ചാതലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.

കഴിഞ്ഞ ദിവസം 25 ഓളം ഡോക്ടര്‍മാരെ പകരം സംവിധാനം ഇല്ലാതെ സ്ഥലംമാറ്റുകയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഇപ്പോഴും ഒപി മാത്രം ആയി ശൈശവാവസ്ഥയില്‍ കിടക്കുകയും ടാറ്റാ ആശുപത്രി പൊളിച്ചുകളയുകയും മറ്റ് ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും അനുബന്ധസേവനങ്ങളും ലഭിക്കാതെ രോഗികളെ പുറത്താക്കി നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് ബി.പി. പ്രദീപ്കുമാര്‍ ആരോപിച്ചു.

കെ.ആര്‍. കാര്‍ത്തികേയന്‍ അധ്യക്ഷതവഹിച്ചു. വിനോദ് കപ്പിത്താന്‍, രോഹിത് എറുവാട്ട്, എച്ച്.ആര്‍. വിനീത്, അനൂപ് ഓര്‍ച്ച, സിജോ അമ്പാട്ട്, രാഹുല്‍ നാര്‍ക്കല, പദ്മകുമാര്‍ കൊടവലം, റഷീദ് നാലക്ര, വരുണ്‍രാജ് എന്നിവര്‍ സംസാരിച്ചു.