കരാറുകാരന് തുക കൂട്ടി നല്കും; വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ പ്രതിസന്ധി തീർന്നു
Sunday, June 15, 2025 7:24 AM IST
വെള്ളരിക്കുണ്ട്: പടന്നക്കാട്ടെ ഗോഡൗണിൽ നിന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ കടകളിൽ സാധനങ്ങളെത്തിക്കുന്നതിന് വാഹനത്തിന്‍റെ വാടക കൂട്ടി നല്കണമെന്നാവശ്യപ്പെട്ട് വിതരണ കരാറുകാരൻ നടത്തിയ നിസ്സഹകരണ സമരം അവസാനിപ്പിച്ചു.

വാഹന വാടക 15 ശതമാനം കൂട്ടിനല്കാൻ പൊതുവിതരണ വകുപ്പ് അധികൃതരുമായി ധാരണയിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ താലൂക്ക് പരിധിയിലെ റേഷൻ കടകളിൽ സാധനങ്ങളെത്താത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി തീർന്നു.

മാങ്ങോട് പ്രവർത്തിച്ചിരുന്ന ഗോഡൗൺ ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്നതിനാൽ വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ പടന്നക്കാട്ടെ ഗോഡൗണിൽനിന്നാണ് കൊണ്ടുവരേണ്ടത്. എന്നാൽ വിതരണ കരാറുകാരന് മാങ്ങോട് ഡിപ്പോയിൽ നിന്നുള്ള വാഹന വാടക മാത്രം അനുവദിച്ചതാണ് പ്രശ്നമായത്.

ഇത് മാറ്റി പടന്നക്കാട്ട് നിന്നുള്ള ദൂരവും ഇന്ധനച്ചെലവും കണക്കാക്കി വാടക നല്കണമെന്ന് കരാറുകാരൻ മാസങ്ങളായി ആവശ്യപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് വെള്ളരിക്കുണ്ട് താലൂക്കിലേക്കുള്ള സാധനങ്ങൾ എടുക്കാതെ നിസ്സഹകരണ സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ചതോടെ റേഷൻ കടകളിലേക്ക് അരിയും പഞ്ചസാരയുമടക്കമുള്ള സാധനങ്ങളുമായി ലോറികൾ എത്തിത്തുടങ്ങി.