കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ; വീടുകളും കമ്യൂണിറ്റി ഹാളും അപകടഭീതിയിൽ
Sunday, June 15, 2025 7:24 AM IST
പാണത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് പാണത്തൂർ കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ. കുണ്ടുപ്പള്ളി കമ്യൂണിറ്റി ഹാളിന് സമീപത്തുനിന്ന് താഴേക്കാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ നാല് വീടുകളും കമ്യൂണിറ്റി ഹാളും അപകടഭീതിയിലായി.

കമ്യൂണിറ്റി ഹാളിനടുത്തുനിന്ന് താഴേക്ക് കുത്തനെയുള്ള ഇറക്കമാണ്. റോഡിലെ ഓവുചാലിൽ മാലിന്യം നിറഞ്ഞതിനെ തുടർന്ന് വെള്ളം ഇതുവഴി കവിഞ്ഞൊഴുകിയതാണ് മണ്ണിടിയാൻ കാരണമായതെന്നാണ് സൂചന. കൂടുതലായി മണ്ണിടിഞ്ഞാൽ താഴെയുള്ള വീടുകളും അപകടത്തിലാകും.

താഴെ ഭാഗത്ത് റോഡ് സൗകര്യം പോലുമില്ലാത്തതിനാൽ മണ്ണിടിച്ചിലുണ്ടായ വിവരം പുറത്തറിയാൻ താമസിച്ചിരുന്നു. സാമൂഹ്യ പ്രവർത്തകരായ എം.കെ.സുരേഷ്, എം.കെ.സുകുമാരൻ എന്നിവരാണ് പ്രശ്നത്തിന്‍റെ ഗൗരവം പുറത്തുകൊണ്ടുവന്നത്. അപകടഭീഷണി നേരിടുന്ന വീടുകളിലുള്ളവരോട് തത്കാലം മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് മെംബർ സി.ആർ. ബിജു പറഞ്ഞു.