അഡൂര്‍ സ്‌കൂളിലെ കലാമതില്‍ പാഠപുസ്തകത്തിന്‍റെ കവര്‍ചിത്രം
Sunday, June 15, 2025 7:24 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ കലാമതില്‍ പാഠപുസ്തകത്താളുകളില്‍. ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ജിഎച്ച്എസ്എസിലെ കലാമതിലാണ് ആറാംക്ലാസിലെ കലാവിദ്യാഭ്യാസ പാഠപുസ്തകത്തിന്‍റെ കവര്‍ചിത്രമായിരിക്കുന്നത്.

സ്‌കൂളിലെ പ്രവേശനകവാടത്തിന് സമീപത്തെ മതിലാണ് വിദ്യാര്‍ഥികള്‍ ശില്പകലാ ചാതുര്യത്താല്‍ നിര്‍മിച്ചിരിക്കുന്നത്. സ്‌കൂളില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ കളിമണ്‍ റിലീഫ് ശില്പകലാ ക്യാമ്പിന്‍റെ ഭാഗമായാണ് ഇത്തരമൊരു മതില്‍ ഒരുങ്ങിയത്.

വിവിധ ഡിസൈനുകളിലും പാറ്റേണുകളിലുമായി അലങ്കരിച്ച ഷഡ്ഭുജ കളിമണ്‍ ടൈലുകളിലാണ് കലാസൃഷ്ടികള്‍ നടത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്‌ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പുഷ്പങ്ങള്‍, അടുക്കള പാത്രങ്ങള്‍, തെയ്യങ്ങള്‍ തുടങ്ങിയ റിലീഫുകളാണ് ഷഡ്ഭുജ ആകൃതിയിലുള്ള കളിമണ്‍ ടൈലുകളില്‍ കുട്ടികള്‍ ചെയ്തത്.

സ്‌കൂളിലെ മൂന്നൂറിലധികം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് ശില്പനിര്‍മണത്തന്‍റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയത്. ഒക്ടോബറില്‍ നടത്തിയ ആദ്യഘട്ടത്തില്‍ കുട്ടികള്‍ കളിമണ്‍ കുഴച്ചെടുത്ത് അവര്‍ക്ക് ഇഷ്ടപ്പെട്ട ശില്പങ്ങള്‍ തീര്‍ത്തു.

രണ്ടു ദിവസങ്ങളിലായി നടത്തിയ ആ ക്യാമ്പില്‍വച്ചാണ് കുട്ടികള്‍ക്ക് ശില്പനിര്‍മാണത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കുട്ടികള്‍ നിര്‍മിച്ച ഇത്തരം ശില്പങ്ങള്‍ സ്‌കൂളിലെ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചു.

ശേഷം തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ക്ക് ശില്പകലയെ കുറിച്ചുള്ള ക്ലാസ് എടുക്കുകയും അവര്‍ നിര്‍മിച്ച ശില്പങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനും അവസരമൊരുക്കി. ക്രിസ്മസ് അവധിക്കാലത്താണ് ക്യാമ്പിന്‍റെ രണ്ടാംഘട്ടമായ ശില്പങ്ങള്‍ ചൂളയില്‍ ചുട്ടെടുക്കുന്നതിനുള്ള ക്യാമ്പ് നടത്തിയത്. കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെയാണ് ചൂളയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

8.3 മീറ്റര്‍ നീളവും 1.66 മീറ്റര്‍ വീതിയുമുള്ള മതിലില്‍ ടൈല്‍സ് ഒട്ടിക്കുന്ന പശ ഉപയോഗിച്ചാണ് ശില്പങ്ങള്‍ പതിച്ചിരിക്കുന്നത്. ചെലവ് കുറച്ച് പ്രഫഷണല്‍ ഉപകരണങ്ങളൊന്നും അധികം ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലാണ് കുട്ടികള്‍ അവരുടെ കലാവൈഭവം പുറത്തെടുത്തിരിക്കുന്നത്.

സ്കൂളിലെ കലാ അധ്യാപകന്‍ മലപ്പുറം സ്വദേശി കെ. വിഷ്ണുപ്രിയന്‍റെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകള്‍. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാര കൂട്ടായ്മയായ ട്രെസ്പാസേഴ്‌സുമായി സഹകരിച്ചാണ് ശില്പകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ഈ കൂട്ടായ്മയിലെ പ്രണവ് പ്രഭാകരന്‍, അമ്പാടി കണ്ണന്‍ എന്നിവരായിരുന്നു കുട്ടികള്‍ക്ക് നിര്‍ദേശങ്ങളുമായി രംഗത്തുണ്ടായിരുന്നത്.