രോഗദുരിതത്തിനൊപ്പം ജപ്തിഭീഷണി; പ്രതിസന്ധിയുടെ നടുക്കടലിൽ തോമസും മകനും
Friday, June 13, 2025 2:16 AM IST
നീലേശ്വരം: ആറുവർഷം മുമ്പ് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ചുകിട്ടിയ കൊച്ചുവീട്ടിലാണ് കരിന്തളം ചാമക്കുഴിയിലെ തോമസ് ജോണും മകനും കഴിയുന്നത്. ശാരീരിക അവശതകൾ മൂലം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തോമസ്.

16 വയസുള്ള മകൻ എൻഡോസൾഫാൻ ദുരിതബാധിതനാണ്. ഭാര്യ വർഷങ്ങൾക്കുമുമ്പ് ഇവരെ ഉപേക്ഷിച്ചുപോയി.

പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ എല്ലാ മാസവും ഭക്ഷണ കിറ്റ് ലഭിക്കുന്നുണ്ട്. മകന് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ അനുവദിച്ചുകിട്ടിയിട്ടുണ്ട്. ഇതു രണ്ടും കൊണ്ടാണ് ഈ അച്ഛനും മകനും ജീവിക്കുന്നത്.

ഇതിനിടയിലാണ് ആകെയുള്ള കിടപ്പാടം ജപ്തിഭീഷണിയിലായത്. 2019 ൽ വീട് പണിതപ്പോൾ നാലുലക്ഷം രൂപയാണ് പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയത്. അത്യാവശ്യം പണി പൂർത്തിയാക്കാൻ അത് തികയാതെ വന്നപ്പോൾ മഹീന്ദ്ര ഫിനാൻസിൽ നിന്ന് 2.1 ലക്ഷം രൂപ വായ്പയെടുത്തതാണ്. എന്നിട്ടുപോലും വീടിന്‍റെ തേപ്പുപണി തന്നെ പൂർത്തിയായിട്ടില്ല.

പിന്നീട് തോമസ് രോഗബാധിതനാവുകയും ഭാര്യ വിട്ടുപോവുകയും മകന്‍റെ ചികിത്സാച്ചെലവുകൾ വർധിക്കുകയും ചെയ്തതോടെ അതിന്‍റെ തിരിച്ചടവ് മുടങ്ങി. മുതലും പലിശയും ചേർത്ത് ഇപ്പോൾ 4,91,500 രൂപ തിരിച്ചടക്കാനാണ് ഫിനാൻസ് അധികൃതർ നോട്ടീസ് നല്കിയത്. തന്‍റെ നിസഹായാവസ്ഥ ചൂണ്ടിക്കാട്ടി കളക്ടർക്ക് നിവേദനം നല്കിയപ്പോൾ കമ്പനി അദാലത്ത് നടത്തി പരമാവധി 2.30,000 രൂപയായി കുറച്ചുനല്കി. പ
ക്ഷേ അതുപോലും തിരിച്ചടക്കാൻ തോമസിന് കഴിയാതായതോടെയാണ് കമ്പനി ജപ്തിനടപടികൾ ആരംഭിച്ചത്.

കമ്പനി നല്കിയ സമയപരിധി ഇന്ന് തീരുന്നതോടെ ഏതു നിമിഷവും വീട് വിട്ടിറങ്ങേണ്ട അവസ്ഥയിലാണ് തോമസ്.. വയ്യാത്ത മകനെയും കൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത് എങ്ങോട്ടുപോകുമെന്നാലോചിക്കുമ്പോൾ തോമസിന്‍റെ മനസ് തകരുകയാണ്. അവസാനനിമിഷം ആരെങ്കിലും സഹായവുമായെത്തുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഇപ്പോൾ തോമസും മകനും.