പവിത്രനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം
Saturday, June 14, 2025 1:08 AM IST
കാസര്‍ഗോഡ്: അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരിച്ച മലയാള നഴ്സ് രഞ്ജിതക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍റെ ഹീനമായ നടപടിയില്‍ ജില്ലയിലെ ങ്ങും പ്രതിഷേധം.
രഞ്ജിതക്കെതിരെ പവിത്രൻ നടത്തിയ പ്രസ്താവനകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷ നല്‍കേണ്ടത് ജനസമൂഹത്തിന്‍റെ ആവശ്യമായിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍.
എ. പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട്: രഞ്ജിതക്കെതിരെ പവിത്രൻ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രകമ്മിറ്റി അംഗം ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു.

രഞ്ജിതയെ വ്യക്തിപരമായും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധവും ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ. ആര്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.

ജാതീയമായി അധിക്ഷേപിക്കുകയും സോഷ്യല്‍ മീഡിയ വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് എന്‍എസ്എസ് ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ അധികൃതരോടാവശ്യപ്പെട്ടു.

വെള്ളരിക്കുണ്ട്: വിമാനദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി.

നീലേശ്വരം: വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ആര്‍. നായരെയും നായര്‍ സ്ത്രീകളെയും കുറിച്ച് ഫെയ്സ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് നീലേശ്വരം കിഴക്കന്‍കൊഴുവല്‍ എന്‍എസ്എസ് കരയോഗം ആവശ്യപ്പെട്ടു.