പുളിംകൊച്ചിയിൽ ആദിവാസി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Saturday, June 14, 2025 1:08 AM IST
പനത്തടി: പെരുതടി പുളിംകൊച്ചിയിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വ്യാഴാഴ്ച രാത്രിയിൽ ആദിവാസി കുടുംബം താമസിക്കുന്ന താത്കാലിക ഷെഡിന് തൊട്ടുമുന്നിലെത്തിയ ആന മുൻവശത്ത് കെട്ടിയിരുന്ന ഷീറ്റ് വലിച്ചുകീറി.

പുളിംകൊച്ചിയിലെ ഭരതനും ഭാര്യ നളിനിയും മക്കൾ അഭിനന്ദും അഭിനയുമടങ്ങുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭരതൻ കൈയെത്തും ദൂരത്ത് ആനയെ കണ്ടതോടെ പെട്ടെന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ ഏറെ നാളായി താത്കാലിക ഷെഡിലാണ് താമസം. പുളിംകൊച്ചി, ചെമ്പംവയൽ, താന്നിക്കാൽ പ്രദേശങ്ങളിലെ ജനവാസമേഖലകളിൽ മാസങ്ങളായി കാട്ടാനകളുടെയും പന്നി, കുരങ്ങ് എന്നിവയുടെയും ശല്യം രൂക്ഷമാണ്.

വനംവകുപ്പിന്‍റെ പനത്തടി, മരുതോം സെക്ഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ രണ്ടു സെക്ഷനിലുള്ളവരും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഈ പ്രദേശത്ത് സൗരോർജ വേലിയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.