റാണിപുരം ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചു
Friday, June 13, 2025 2:16 AM IST
കാസർഗോഡ്: ജില്ലയിൽ റാണിപുരം ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഡിടിപിസിയുടെ കീഴിലുള്ള സംവിധാനങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി ടെൻഡർ ക്ഷണിച്ചു.

റാണിപുരത്തിന്‍റെ പ്രവേശനകവാടത്തിലുള്ള ടൂറിസം കോംപ്ലക്സ്, കിദൂർ പക്ഷിഗ്രാമത്തിലെ ജൈവവൈവിധ്യ പഠനകേന്ദ്രം, റസ്റ്റ് ഹൗസ്, കുമ്പള ആരിക്കാടിയിലെ വോക് വേ വിനോദസഞ്ചാരകേന്ദ്രം, മഞ്ചേശ്വരം കണ്വതീർഥയിലെ ബീച്ച് ടൂറിസം സെന്‍റർ എന്നിവ അഞ്ചുവർഷത്തേക്ക് ഏറ്റെടുത്തു പരിപാലിക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്. അഞ്ചിടങ്ങളിലും വിനോദസഞ്ചാര വകുപ്പിനു കീഴിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി വരികയാണ്.

ഇവ സ്വകാര്യ ഏജൻസികൾക്കോ മറ്റു സംരംഭക കൂട്ടായ്മകൾക്കോ പാട്ടത്തിന് നല്കുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും ഡിടിപിസിക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

റാണിപുരത്ത് രണ്ടു കോടിയോളം രൂപയുടെയും കിദൂർ, ആരിക്കാടി എന്നിവിടങ്ങളിലായി 2.75 കോടിയുടെയും കണ്വതീർഥയിൽ 1.15 കോടിയുടെയും വികസന പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. വിനോദസഞ്ചാര വകുപ്പിൽനിന്നും കാസർഗോഡ് വികസന പാക്കേജിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.