മലയോരത്ത് ദുരിതം വിതച്ച് തോരാമഴ
Monday, June 16, 2025 1:14 AM IST
പാണത്തൂർ: തോരാത്ത മഴ മലയോരത്ത് ദുരിതം വിതയ്ക്കുന്നു. കുണ്ടുപ്പള്ളിയിലെ മണ്ണിടിച്ചിലിനെതുടർന്ന് രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശനിയാഴ്ച മുതൽ ഉണ്ടായ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ടു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. മൈലാട്ടിയിലെ രാധാകൃഷ്ണൻ, ജിജി ജോർജ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാധാകൃഷ്ണൻ രാജപുരം വണ്ണാത്തിക്കാനത്തെ ബന്ധുവീട്ടിലും ജിജി ചെറുപുഴയിലുള്ള മകളുടെ വീട്ടിലേക്കുമാണ് താമസം മാറിയത്.

പ്രദേശത്തെ നാലു കുടുംബങ്ങളാണ് അപകടഭീഷണി നേരിടുന്നത്. ഇതിൽ ഒരു കുടുംബം നേരത്തെ തന്നെ ബളാലിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പനത്തടി പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ സ്ഥലത്തെത്തി പ്രദേശത്തെ കുടുംബങ്ങളോട് ജാഗ്രത പാലിക്കുവാൻ നിർദേശിച്ചു.

ഇന്നലത്തെ ശക്തമായ മഴയിൽ പന്തിക്കാലിൽ എം. ബാലകൃഷ്ണന്‍റെ ഷീറ്റിട്ട വാടക വീടിന്‍റെ മുകളിൽ കവുങ്ങ് കടപുഴകിവീണ് വീട് ഭാഗികമായി തകർന്നു. ഷീറ്റ് പൊട്ടി വീട്ടിന്‍റെ രണ്ട് മുറികളിൽ വെള്ളം കയറി. പാണത്തൂരിലെ കെഎസ്ഇബി ജീവനക്കാരൻ കാട്ടൂർ ഗോപാലകൃഷ്ണന്‍റെ വീടിന്‍റെ പിൻഭാഗത്ത് മണ്ണിടിഞ്ഞു. സമീപത്തെ ഒരു തെങ്ങ് വീടിന് അപകടഭീഷണിയായി നിൽക്കുന്നു.

പാണത്തൂർ പരിയാരത്തെ ഗഡിയിൽ പ്ലാന്‍റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിലേക്ക് നിർമ്മിച്ച റോഡിൽ നിന്നും ചെളിവെള്ളം കുത്തിയൊഴുകി പാണത്തൂർ കല്ലപ്പള്ളി റോഡിൽ നൂറു മീറ്ററോളം ചെളി കെട്ടി നിന്ന് വാഹനഗതാഗതം ദുസഹമായി. പാണത്തൂർ ഗഡിക്കാലിലെ ഇന്ദിര ദാമോദരന്‍റെ വീടിന്‍റെ മുകളിൽ തെങ്ങ് വീണ് വീടിന്‍റെ ചിമ്മിനിയും വാട്ടർ ടാങ്കും തകർന്നു. വാർഡ് മെംബർ കെ.ജെ. ജയിംസിന്‍റെ നേതൃത്വത്തിൽ തെങ്ങ് മുറിച്ച് മാറ്റി.

മാലോം: പറമ്പ കാറ്റാംകവലയിൽ മണ്ണിടിച്ചിൽ സാധ്യതയെതുടർന്ന് കാറ്റാംകവല ഉന്നതിയിലെ നാലു കുടുംബത്തിലെ 22 പേരെ പറമ്പ ഗവ. എൽപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10 ഓടെ പ്രദേശവാസികൾ വിവരം അറിയിച്ച ഉടനെ തഹസിൽദാർ പി.വി. മുരളി, പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മോഹൻ, പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പഞ്ചായത്ത് ജനപ്രതിനിധികളും ഇടപ്പെട്ടാണ് പറമ്പ സ്കൂൾ രാത്രി തന്നെ തുറന്നു മാറ്റി പാർപ്പിക്കുകയായിരുന്നു.

ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വാർഡിലെ ദുരന്തനിവാരണ സമിതിയേയും കുടുംബശ്രീ അംഗങ്ങളേയും ചുമതലപ്പെടുത്തി.