ഹാഷിഷ് കടത്ത്: പ്രതിക്ക് തടവും പിഴയും
Friday, June 13, 2025 2:16 AM IST
കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും. കുമ്പള ചേടിക്കാവിലെ മുഹമ്മദ് ഹനീഫിനെയാണ് (30) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.

2018 സെപ്റ്റംബര്‍ 22നു രാവിലെ 11നു കാസര്‍ഗോഡ് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയില്‍ വെച്ചാണ് ഹാഷിഷുമായി സീതാംഗോളി എകെജി നഗറിലെ ഫൈസലിനെയും (30) ഹനീഫിനെയും കാസര്‍ഗോഡ് എസ്‌ഐ ആയിരുന്ന പി. അജിത് കുമാറും സംഘവും പിടികൂടുന്നത്. ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുള്‍ റഹിമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍ഗോഡ് എസ്‌ഐ ആയിരുന്ന വി.എസ്. ബാവിഷ് ആയിരുന്നു.

വിചാരണ സമയത്ത് ഒന്നാംപ്രതി ഫൈസല്‍ ഹാജരായില്ല. ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.