നവീകരിച്ച നടക്കാവ് കാപ്പുകുളം തുറന്നു
Sunday, June 15, 2025 7:24 AM IST
പടന്ന: ജില്ലാ പഞ്ചായത്ത് 27 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നടക്കാവ് കാപ്പുകുളം പൊതുജനങ്ങൾക്കായി തുറന്നുനല്കി. എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമ്മദ് അസ്ലം മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. സുമേഷ്, പഞ്ചായത്ത് അംഗം പി.പി. കുഞ്ഞികൃഷ്ണൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ടി.പി. ആയിഷ എന്നിവർ പ്രസംഗിച്ചു.
1.38 ഏക്കർ വിസ്തീർണമുള്ള കുളത്തിന് ചുറ്റുമായി 175 മീറ്റർ നടപ്പാതയും ചുറ്റുമതിലും 267 മീറ്റർ നീളത്തിൽ ഫെൻസിംഗും ഒരുക്കിയിട്ടുണ്ട്. ഇവിടെ നീന്തൽ പരിശീലനത്തിനും പ്രഭാത-സായാഹ്ന നടത്തത്തിനും സൗകര്യമൊരുക്കാനാണ് പദ്ധതി.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്‍റെ മേൽനോട്ടത്തിലാണ് കുളം നവീകരിച്ചത്. കുളം പരിസരത്ത് ഹാപ്പിനസ് പാർക്ക്, വ്യായാമ ഉപകരണങ്ങൾ എന്നിവ സജ്ജീകരിക്കാൻ അഞ്ച് ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.