പേരൂര്‍ക്കട: പാമ്പിന്‍ വിഷത്തിന് ഉപയോഗിക്കുന്ന പ്രതിവിഷം (ആന്‍റിവെനം) പ്രാദേശികമായി നിര്‍മിക്കുന്നതിന് ആരോഗ്യവകുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌കരിക്കുമെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണു പ്രതിവിഷം ലഭ്യമാകുന്നത്. ലോക സര്‍പ്പദിന പരിപാടി വഴുതക്കാട്ടെ വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷം 82,000 മുതല്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പാമ്പുകടി മൂലം മരണപ്പെടുന്നുണ്ട്. ഇതിന്‍റെ നേര്‍പകുതി മരണങ്ങള്‍ ഇന്ത്യയിലാണ് സംഭവിക്കുന്നത്. കേരളവും പാമ്പുകടി മൂലമുള്ള മരണത്തില്‍ വളരെ മുന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സര്‍പ്പ ആപ്പ് വനം വകുപ്പ് വികസിപ്പിച്ചത്. 2019-ല്‍ 119 മരണങ്ങള്‍ പാമ്പുകടി മൂലം ഉണ്ടായെങ്കില്‍ 2024-ല്‍ അത് 30 ആയി കുറയ്ക്കാന്‍ കഴിഞ്ഞതു വനം വകുപ്പിന്‍റെ നിതാന്ത ജാഗ്രതകൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു.

വനം മേധാവി രാജേഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. പി. പുകഴേന്തി, ഡോ. എല്‍. ചന്ദ്രശേഖര്‍, ഡോ. ജസ്റ്റിന്‍ മോഹന്‍, ജോര്‍ജി പി. മാത്തച്ചന്‍ എന്നിവര്‍ പങ്കെടുത്തു.