കാസര്‍ഗോഡ്: തലപ്പാടി-ചെങ്കള ദേശീയപാത വികസനത്തില്‍ ഇനി പണി തീരാനുള്ളത് ഒന്നരകിലോമീറ്റര്‍ സര്‍വീസ് റോഡ് മാത്രം. കാസര്‍ഗോഡ് കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെയുള്ള മേല്‍പാതയുടെ താഴെയാണ് സര്‍വീസ് റോഡ് പണിതുവരുന്നത്. ഒരാഴ്ചയ്ക്കകം ഇതിന്‍റെ പണി തീരും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണചുമതല. 39 കിലോമീറ്റര്‍ വരുന്ന ദേശീയപാത ഒന്നാം റീച്ചില്‍ ഡിസ്പ്ലേ ബോര്‍ഡ്, നിരീക്ഷണകാമറ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളും സര്‍വീസ് റോഡില്‍ 77 ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കലും ഒരു മാസത്തിനകം തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ 15ന് എല്ലാ ജോലികളും തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണ കമ്പനി അധികൃതര്‍.

ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ദേശീയപാതയില്‍ ഓടുന്ന എല്ലാ വാഹനങ്ങളുടെയും അനുവദനീയമായ വേഗം, ആറു വരിയിലെ ഓരോ പാതയിലും അനുവദിച്ച സ്പീഡ്, പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം തുടങ്ങിയവ രേഖപ്പെടുത്തും. ദേശീയപാതയിലെ 39 കിലോമീറ്ററിലും നിരീക്ഷണ കാമറ സ്ഥാപിക്കും.

അത്യാധുനിക സജ്ജീകരണങ്ങളോടെ ഉള്ളതാണ് റോഡിലെ നിരീക്ഷണകാമറയും ഡിസ്‌പ്ലേ ബോര്‍ഡ് സംവിധാനങ്ങളും. രണ്ടര മീറ്റര്‍, അഞ്ചര മീറ്റര്‍ ഉയരത്തിലുള്ള ഡിസ്‌പ്ലേ ബോര്‍ഡുകളാണ് സ്ഥാപിക്കുക. രണ്ടര മീറ്റര്‍ ഉയരത്തിലുള്ള രണ്ടായിരത്തിലേറെ ബോര്‍ഡ് ഉണ്ടാകും.

തലപ്പാടി- ചെങ്കള റീച്ച് ദേശീയപാതയുടെ ഔദ്യോഗിക ഉദ്ഘാടനം 31 നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദേശീയ പാത അതോറിറ്റിയുടെ അന്തിമ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. കാസര്‍ഗോഡ് നഗരത്തിലെ മേല്‍പാതയുടെ അടി ഭാഗം ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് വിനോദ, സാംസ്‌കാരിക, സാമൂഹിക കേന്ദ്രമായി മാറ്റാനുള്ള നടപടികളും പരിഗണനയിലാണ്.