പരപ്പ: പരപ്പ ബ്ലോക്കിനെ പ്രധാനമന്ത്രിയുടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് സമര്‍പ്പണബോധവും ഉത്തരവാദിത്വമനോഭാവും ആണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നീതി ആയോഗിന്‍റെ ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രിയുടെ മികച്ച പൊതു ഭരണത്തിനുള്ള 2024ലെ ദേശീയ പുരസ്‌കാരം നേടിയതിന്‍റെ ഭാഗമായി സംഘടിപ്പിച്ച അനുമോദന യോഗവും ജനകീയഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്കിലെ വികസന വിടവുകള്‍ കണ്ടെത്തി സമയബന്ധിതമായി ജനകീയ സഹകരണത്തോടെ നടപ്പിലാക്കിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിനെ അവാര്‍ഡിനര്‍ഹമാക്കിയതെന്നും ആ അവാര്‍ഡ് നാടിനുള്ള ബഹുമതി കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിന്‍റെ പുരോഗതിയില്‍ ജനകീയ സഹകരണത്തിന്‍റെ പ്രാധാന്യം വളരെ വലുതാണെന്നും ഈ അവാര്‍ഡിനായി പരിശ്രമിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. അവാര്‍ഡിനായി പരിഗണിച്ച 38 സൂചികകളില്‍ 12 സൂചികകളിലും ബ്ലോക്കിന് നൂറുശതമാനം കൈവരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് കളക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ലക്ഷ്മി അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍മാരായ ടി.കെ. രവി, രാജു കട്ടക്കയം, ജോസഫ് മുത്തോലി, ഗിരിജ മോഹനന്‍, പി. ശ്രീജ, പ്രസന്ന പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ. രാജന്‍, എം.പി. ജോസഫ്, എന്‍. പുഷ്പരാജന്‍, സി.എം. ഇബ്രാഹിം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.ടി. നന്ദകുമാര്‍, പ്രമോദ് വര്‍ണം, രാഘവന്‍ കൂലേരി എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് വൈസ്പ്രസിഡന്‍റ് കെ. ഭൂപേഷ് സ്വാഗതവും സെക്രട്ടറി സി.എം. സുഹാസ് നന്ദിയും പറഞ്ഞു.