തിരുവല്ല: 1.8 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പള്ളിക്കച്ചിറ പായിപ്പാട് അമ്പാട്ട് പറമ്പില്‍ വീട്ടില്‍ സുമിത്ത് സാബു (30), കോട്ടയം പായിപ്പാട് തൃക്കൊടിത്താനം പ്ലാപ്പറമ്പില്‍ വീട്ടില്‍ റ്റിന്‍സണ്‍ (അരുണ്‍, 28) എന്നിവരെയാണ് പുളിക്കീഴ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നു പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ആലംതുരുത്തി പാലത്തിനു സമീപത്തു മാന്നാര്‍ ഭാഗത്തുനിന്നും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വന്ന യുവാക്കളെ തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു. കല്ലൂപ്പാറയിലുള്ള ഒരാളില്‍ നിന്നും 38000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി മാന്നാര്‍ വഴി കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സുമിത്ത് കീഴ്വായ്പൂര്, തൃക്കൊടിത്താനം, തിരുവല്ല തെന്മല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തിരുവല്ല ഒഴികെയുള്ള സ്റ്റേഷനുകളിലെത് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എടുത്ത കേസുകളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടി. പോലീസ് ഇന്‍സ്പെക്ടര്‍ കെ. അജിത് കുമാര്‍, എസ്ഐ ഉണ്ണികൃഷ്ണന്‍, എസ് സിപിഒ അനീഷ്, സിപിഒമാരായ അനില്‍ കുമാര്‍, അജിമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.