അടൂര്‍: സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂളില്‍നിന്ന് ഉന്നതവിജയം നേടിയ ബീഹാര്‍ സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷണന്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. അന്താരാഷ്‌ട്ര ബാലവേല വിരുദ്ധദിനാചരണ ഉദ്ഘാടന വേദിയിലാണ് ആഷിഖിനെ കളക്ടർ അനുമോദിച്ചത്.

ജീവിതപ്രതിബന്ധങ്ങളെ മറികടന്ന് പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം.ഡി. സലാഹുദ്ദീന്‍റെയും ജുലേഖയുടെയും മൂത്ത മകനാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പഠനവും തൊഴിലുമായി ആഷിഖിന്‍റെ കുടുംബം കേരളത്തിലുണ്ട്. അച്ഛന്‍ സലാഹുദ്ദീനോടൊപ്പം കരിക്ക് കച്ചവടത്തിലും സഹായിക്കുന്നു. കരിക്കുവില്പന സ്ഥലത്തെത്തി നേരത്തേ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ആഷിഖിനെ അനുമോദിച്ചിരുന്നു.

അക്ഷരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ആഷിഖിന്‍റെ ഒഴിവുസമയം വായന ലോകത്താണ്. സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കാനുള്ള തയാറെടുപ്പിലാണ്.