പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്കൂൾ അക്കാദമിക് കലണ്ടർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി നിലവിലിരിക്കുന്ന ക്രമീകരണങ്ങൾ ആലോചനയോ പഠനമോ ഇല്ലാതെ പൊടുന്നനെ മാറ്റുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ മരണമണി മുഴക്കുന്ന തരത്തിലാകുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

അശാസ്ത്രീയവും അപ്രായോഗികവുമായ ഉത്തരവുകൾ അടിച്ചേല്പിക്കുന്ന സർക്കാർ ഇത്തരം ശ്രമങ്ങളിൽനിന്ന് അടിയന്തരമായി പിന്മാറണമെന്നും അല്ലാത്തപക്ഷം ഈ തുഗ്ലക് പരിഷ്കാരം പിൻവലിക്കുന്നതുവരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ അജിത്ത് ഏബ്രഹാം എന്നിവർ അറിയിച്ചു.