റാന്നി: ജലവിഭവ വകുപ്പ് പൈപ്പ് തുറന്നുവിട്ടതിനേ തുടര്‍ന്ന് തകർച്ചയിലായ അത്തിക്കയം കൊച്ചുപാലത്തിന്‍റെ അപ്രോച്ച് റോഡ് അടിയന്തരമായി പുനരുദ്ധരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ജല അഥോറിറ്റി അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും അടുത്ത ദിവസം തന്നെ തകര്‍ന്ന ഭാഗം പുനരുദ്ധരിച്ചു നല്‍കാമെന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പു നൽകിയതായും എംഎൽഎ പറഞ്ഞു.

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നുവന്നിരുന്ന അത്തിക്കയം - കടുമീന്‍ചിറ റോഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ കരാറുകാരന്‍ ഉപേക്ഷിച്ചതിനേ തുടര്‍ന്ന് ഇടയ്ക്കുവച്ച് മുടങ്ങി. ഇതിനിടെ കാലപ്പഴക്കം ചെന്ന പാലത്തിന്‍റെ അപ്രോച്ച് റോഡുകള്‍ ഇടിഞ്ഞ് ഇതുവഴി ഗതാഗതം നടത്താന്‍ കഴിയാതായി.

പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുള്ള നടപടികളുമായി റീ ൃബില്‍ഡ് കേരള മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ നാട്ടുകാര്‍ പണം സ്വരൂപിച്ച് പാലത്തിന് ഇരുവശവും ഉള്ള അപ്രോച്ച് താത്കാലികമായി കല്ലുകെട്ടി ഉയര്‍ത്തി. കഴിഞ്ഞദിവസം ഉപരിതലം കോണ്‍ക്രീറ്റിംഗും ചെയ്തു.

എന്നാല്‍ കോണ്‍ക്രീറ്റിംഗ് ചെയ്ത ദിവസം തന്നെ പാലത്തിലൂടെ പോകുന്ന പൈപ്പിലൂടെ ജല അഥോറിറ്റി വെള്ളം തുറന്നു വിട്ടതിനാല്‍ അപ്രോച്ച് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.

ജലഅഥോറിറ്റിയുടെ ഭാഗത്തുണ്ടായ പിഴവാണ് വെള്ളം ഒഴുക്കാനിടയാക്കിയതെന്നും അതിനാൽ അപ്രോച്ച് റോഡ് പുനർനിർമിച്ചു നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.