ആശാ സമരയാത്രയ്ക്ക് കോന്നിയിൽ സ്വീകരണം നൽകി
1566583
Thursday, June 12, 2025 3:54 AM IST
കോന്നി: ആശാ സമരം കേരള മനഃസാക്ഷി ഏറ്റെടുത്തു കഴിഞ്ഞതായി മുൻ എംപി ഡോ. കെ.എസ്. മനോജ്. ആശാ സമരയാത്രയ്ക്ക് കോന്നി മാർക്കറ്റ് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സർക്കാരിനുള്ളത്. സമരത്തിനാധാരമായ വിഷയങ്ങളിൽ ചർച്ച ഉണ്ടാകുന്നില്ലെന്ന് മനോജ് ചൂണ്ടിക്കാട്ടി.
വിജ്ഞാന കേരളത്തിന്റെ ഉപദേശകനായി നിയമിതനായ ഡോ. തോമസ് ഐസക്കിന് ഒരു ദിവസത്തെ വേതനം 2333 രൂപയാണ്. എന്നാലോ ആശാ വർക്കർമാർക്ക് 233 രൂപയും. ഇത് ഇരട്ടത്താപ്പാണ്. ആശമാരോടുള്ള സർക്കാർ അവഗണന അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമര യാത്ര ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദുവിനെ ആദരിച്ചു. സ്വാഗതസംഘം മേഖല ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ചെയർമാൻ ജോസഫ് എം. പുതുശേരി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി വക്താവ് അനിൽ ബോസ്, മാത്യു കളത്തുങ്കൽ, കെഎഎച്ച്ഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് ലളിതമ്മ ജോയ്, സെക്രട്ടറി എസ്. രാധാമണി, സാമുവൽ കിഴക്കുംപുറം, എസ്. സിറാജുദീൻ, എസ്. സന്തോഷ് കുമാർ, ജാഥാ മാനേജർ മിനി കെ. ഫിലിപ്പ്, എ. സുരേഷ്കുമാർ,
ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, വി.ടി. അജോമോൻ, അനി സാബു,എം.വി. അമ്പിളി, എ. ബഷീർ, ഷാജി സാമുവൽ . റോജി ഏബ്രഹാം, ലക്ഷ്മി ശേഖർ, ഭഗത്, സന്തോഷ് കുമാർ, ശ്യാം എസ്. കോന്നി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.