പാലക്കാട്: കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരന്‍റെ വീടും കുടുംബാംഗങ്ങളെയും മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു. കുടുംബത്തിനു മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തു.

കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കിയ മന്ത്രി വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനു കർശനനടപടികൾ സ്വീകരിക്കുമെന്നും പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളായ സോളാർ ഫെൻസിംഗ് റെയിൽ ഫെൻസിംഗ്, സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. സ്കൂൾബസുകൾ വിദ്യാർഥികളെ വീടുവരെ എത്തിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈകൊള്ളുമെന്നും അതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സന്ദർശനവേളയിൽ പ്രാദേശിക ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.