കല്ലടിക്കോട്‌: മുണ്ടൂർ ഞാറക്കോട് കുമാരനെ കൊലപ്പെടുത്തിയ ആനയെ വെടിവെച്ചുകൊല്ലണമെന്ന് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.

പ്രദേശത്ത് ഇതേ കാട്ടാന തന്നെയാണ് രണ്ടുമാസംമുമ്പ് അലൻ എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊല്ലുകയും അലന്‍റെ അമ്മയ്ക്ക് ഗുരുതരമായ പരിക്ക് ഏൽപ്പിക്കുകയും ചെയ്തത്.

എത്ര ഓടിച്ചുവിട്ടാലും ഈ ആന സ്ഥിരമായി ജനവാസമേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതിനാൽ പ്രദേശത്തെ അനേകരുടെ ജീവൻ ഇനിയും നഷ്ടപ്പടാനും നിരവധി കുടുംബങ്ങൾ അനാഥമാകാനും ഇടയാകും. ഇനിയും ഇത്തരത്തിൽ മനുഷ്യക്കുരുതി അനുവദിക്കാൻ കഴിയില്ല.

അതിനാൽ പ്രദേശവാസികളുടെ സുരക്ഷയെ കരുതി വന്യജീവി സംരക്ഷണ നിയമപ്രകാരം ആനയെ വെടിവച്ചുകൊല്ലാൻ വേണ്ട നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിരന്തരം കേരള സർക്കാരിനോട് വന്യജീവി സംരക്ഷണ നിയമത്തിലെ അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സം സ്ഥാനസർക്കാർ ഒന്നും ചെയ്യു ന്നില്ല. അടിയന്തരനടപടി ഉണ്ടായില്ലെങ്കിൽ കത്തോലിക്ക കോൺഗ്രസ് പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും രൂപതസമിതി പറഞ്ഞു.

കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്‍റ് ബോബി പൂവത്തുങ്കൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് തോമസ് ആന്‍റണി, പാലക്കയം യൂണിറ്റ് പ്രസിഡന്‍റ് സന്തോഷ് കാഞ്ഞിരപ്പാറ, ബിനു പൂതക്കുഴി എന്നിവർ കുമാരന്‍റെ ഭവനം സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.