മംഗലം ശങ്കരൻകുട്ടി

ഒറ്റപ്പാലം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് ഇവിടെയൊരാൾ. ഗ്രന്ഥകർത്താവ്, അധ്യാപകൻ, മാധ്യമപ്രവർത്തകൻ, കലാ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കാലത്തിനുമേൽ കയ്യൊപ്പ് ചാർത്തിയ ലക്കിടി പി. ശിവദാസ് എന്ന ശിവദാസൻമാസ്റ്ററാണ് ഈ പ്രതിഭ. കേരളത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ കുഞ്ചൻ സ്മാരക വായനശാലയുടെ സ്ഥാപകരിൽ പ്രമുഖനാണ് ഇദ്ദേഹം.

ഇന്നു കാണുന്ന അവസ്ഥയിലേക്ക് ഈ പ്രസ്ഥാനത്തെ കൈപിടിച്ചുനടത്തിയതിലും ശിവദാസ് വഹിച്ച പങ്ക് അതുല്യമാണ്. അതിനുമപ്പുറം ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്കിടി കിള്ളിക്കുറുശി മംഗലത്തും പരിസരപ്രദേശങ്ങളിലും പുരോഗതിക്കും കലാ സാഹിത്യ വളർച്ചയ്ക്കും സാഹചര്യമൊരുക്കിയത്.

1965ൽ അധ്യാപക പരിശീലനം പൂർത്തിയാക്കി ജന്മനാടിന്‍റെ അഭിവൃദ്ധിക്കായി ദേശസേവാസംഘം സ്ഥാപിച്ചാണ് ഇദ്ദേഹം പൊതു പ്രവർത്തനം തുടങ്ങിയത്. ആദ്യകാലത്ത് വിവേകോദയം എന്ന വായനശാലയെ കുഞ്ചൻ സ്മാരക വായനശാലയാക്കി മാറ്റി മികച്ച ഗ്രന്ഥശാലയാക്കി മാറ്റിയത് ഇദ്ദേഹമാണ്.

മഹാകവി കുഞ്ചൻനമ്പ്യാരുടെ ജന്മഗൃഹം ദേശീയ സ്മാരകമായി ഉയർത്തണമെന്ന ആവശ്യവുമായി കുഞ്ചൻ സ്മാരക സമിതി രൂപീകരിച്ചതും, കലക്കത്ത് ഭവനം സാംസ്കാരിക വകുപ്പ് ഏറ്റെടുത്തത്തിനു പിന്നിലും പി. ശിവദാസ് തന്നെ ആയിരുന്നു.

ദീർഘകാലം കുഞ്ചൻ സ്മാരക വായനശാല പ്രസിഡന്‍റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1987ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലക്കിടി-പേരൂർ പഞ്ചായത്ത് അംഗം, എസ്ആർകെ സഹകരണബാങ്ക് ഡയറക്ടർ, ബിഎസ്എസ് താലൂക്ക് സെക്രട്ടറി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ അംഗം, എൻഎസ്എസ് കരയോഗം പ്രസിഡന്‍റ്, താലൂക്ക് യൂണിയൻ പ്രതിനിധി, ചിനക്കത്തൂർ പൂരം തെക്കുംമംഗലം ദേശക്കമ്മിറ്റി പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തി. സാംസ്കാരിക വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്‍റെ ചെയർമാനുമായിരുന്നു.

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമി ദേശീയ പുരസ്കാര ജേതാവുമാണിദ്ദേഹം. ചിനക്കത്തൂർ പൂരം ഏഴു ദേശം കമ്മിറ്റിയുടെ പുരസ്കാരം, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റ് പുരസ്കാരം, വള്ളുവനാട് രക്തദാന സമിതിയുടെ ഗാന്ധിയൻ പുരസ്കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ചുഴികൾ, നരനായിങ്ങനെ, നാട്യകുലപതികൾ, നമ്പ്യാർപ്രതിഭ- ഒരു പുനരലോകനം, നടനകൈരളി, നിളയോരത്തെ മുത്തുമണികൾ, കിള്ളിക്കുറുശിക്ഷേത്ര മാഹാത്മ്യം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: പേരൂർ കിഴക്കേക്കര പരേതയായ രുഗ്മിണി നേത്യാർ. ‍ശ്രീദേവി, ഉത്തമൻ, പവിത്രൻ, സുധ, ശ്രീവത്സൻ എന്നിവരാണ് മക്കൾ.