വടക്കഞ്ചേരി: ടൗണിൽ തെരുവുനായകൾ പെരുകി വഴിനടക്കാൻ കഴിയാത്ത സ്ഥിതിയായി. ടൗണിലെ എല്ലാഭാഗത്തും നായസംഘങ്ങളാണ്. കുഞ്ഞുകുട്ടികളടക്കം പഠിക്കുന്ന ചെറുപുഷ്പം സ്കൂളിലും പരിസരത്തും നായകളുടെ പടയുണ്ട്. ഇതുമൂലം കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂൾമുറ്റത്ത് നടക്കാൻപറ്റാത്ത സ്ഥിതിയായി.

ഗേറ്റ് തുറന്നിടുമ്പോൾ പുറത്തുനിന്നുള്ള നായകൾ സ്കൂളിനുള്ളിൽ കടന്ന് അവിടെതന്നെ തങ്ങുകയാണ്. സന്ധ്യയാകുന്നതോടെയാണ് നായകളുടെ ശൗര്യം കൂടുക. വാഹനങ്ങൾക്കു പിന്നാലെയും നായകൾ പാഞ്ഞുവരും. കാർ നിർത്തി പുറത്തിറങ്ങുന്നവരെ കൂട്ടത്തോടെ ആക്രമിക്കാനെത്തും. ടിബി ജംഗ്ഷനിലും മന്ദം കവലയിലും സുനിതാമുക്കിലും ഗ്രാമം റോഡിലും മത്സ്യമാംസ കടകൾ കൂടുതലുള്ള ബസ് സ്റ്റാൻഡിനു മുന്നിലും ബസ് സ്റ്റാൻഡിലും കാരയങ്കാടും ഇത്തരം അക്രമകാരികളായ നായപ്പടയുണ്ട്. നായശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.