കാഞ്ഞിരപ്പുഴ: ഇരുമ്പകച്ചോല ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനയാണ് ജനവാസ മേഖലയിൽ ഭീഷണി ഉയർത്തിയത്. റോഡിനോട് ചേർന്നുള്ള വീടിന്‍റെ പറമ്പുകളിലും തോട്ടങ്ങളിലും കാട്ടാനയെത്തി.

കൈപ്പക്കുഴി വീട്ടിൽ രാധാകൃഷ്ണൻ, കിഴക്കേക്കര കെ.എം. മാത്യു എന്നിവരുടെ തോട്ടത്തിലെ വിളകളും കാട്ടാനകൾ നശിപ്പിച്ചു. രാധാകൃഷ്ണന്‍റെ നാല് തെങ്ങുകൾ, പത്തോളം കമുക്, അന്പതോളം വാഴ എന്നിവയാണ് നശിപ്പിച്ചത്. മാത്യുവിന്‍റെ തോട്ടത്തിലെ തെങ്ങുകളും കമുകും വാഴയും കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള ശാശ്വതപരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.