വടക്കഞ്ചേരി: പത്തു മാസത്തിനിടെ മൂന്നുതവണ പുതുക്കിപ്പണിത മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിലെ കൾവർട്ട് വീണ്ടും തകർന്നു. മംഗലംപാലത്തിനു സമീപം പഴയ വില്ലേജ് ഓഫീസിനടുത്തെ കൾവർട്ടാണ് തകരുന്നത്. സ്ലാബുകളുടെ ഇരുഭാഗത്തും വലിയ കുഴികളായി. കഴിഞ്ഞ കാലവർഷത്തിൽ പലതവണ പൊളിച്ചു പണിത കൾവർട്ടാണിത്.

ഒടുവിൽ പണി പൂർത്തിയായി ഓഗസ്റ്റിൽ തുറന്നുകൊടുത്ത രണ്ടരയടി മാത്രം വീതിയുള്ള കൾവർട്ടാണിപ്പോൾ വീണ്ടും പൂർണമായ തകർച്ചയിലേക്ക് നീങ്ങുന്നത്.

അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കൾവർട്ട് മൂന്നാം തവണയും തകർന്ന് അത് പൊതുമരാമത്ത് വകുപ്പിന് വീണ്ടും വലിയ നാണക്കേട് ഉണ്ടാക്കും. നാട്ടിൽ ചെറിയ നിർമാണ പ്രവൃത്തികൾ നടത്തുന്നയാതൊരു പഠനവും ഇല്ലാത്തവർ ഇതിലും ഉറപ്പോടെ ഇത്തരം പണികൾ ചെയ്യുമെന്നാണ് വാഹനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇതിനടുത്തും റോഡ് തകർന്ന് കിടങ്ങുപോലെയായിട്ടുണ്ട്.