പാലക്കാട്: വള്ളിച്ചെടികൾക്കുള്ളിൽ അപകടഭീഷണിയായി വൈദ്യുതി ട്രാൻസ്ഫോർമർ. ഒലവക്കോട് ജംഗ്ഷനും സായ് ജംഗ്ഷനുമിടയിൽ പ്രധാന റോഡരികിലാണ് ഈ അപകടക്കാഴ്ച. ട്രാൻസ്ഫോർമറിന്‍റെ സംരക്ഷണ വലയത്തിനുചുറ്റുമാണ് വള്ളിച്ചെടികൾ പടർന്നു നില്ക്കുന്നതെങ്കിലും അപകടസാധ്യതയ്ക്കു കുറവില്ലെന്നു പരിസരത്തെ വ്യാപാരികൾ പറ‍യുന്നു.

പ്രധാന റോഡിലൂടെ കടന്നുപോകുന്നവരുടെ ശ്രദ്ധ ഇതിലേക്കു പതിയാറുണ്ടെങ്കിലും അധികൃതരുടെ കണ്ണുമാത്രം ഇങ്ങോട്ടെത്തുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.

മറ്റൊരു ദുരിതമായി പരസ്യബോർഡും ഈ സംരക്ഷണവലയത്തിൽ കെട്ടിയിട്ടുണ്ട്. മഴപെയ്താൽ പരിസരത്തെ പറമ്പിൽ വെള്ളംകെട്ടി നിൽക്കുന്നുമുണ്ട്. എർത്തായി ഷോക്കടിക്കുമോ എന്ന ഭീതിയിലാണ് കാൽനടയാത്രക്കാരും പരിസരത്തെ വ്യാപാരികളും.