കല്ലടിക്കോട്‌: ഞാറക്കോട്‌ കുമാരന്‍റെ മരണത്തിനിടയാക്കിയ സംഭവത്തിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സർവകക്ഷിയോഗം ചേർന്ന് കർഷകരുടെ ആശങ്കകൾ ചർച്ചചെയ്തു.

റെയിൽ ഫെൻസിംഗ്‌ സ്ഥാപിക്കും, അതിനാവശ്യമായ എസ്റ്റിമേറ്റ്‌ സർക്കാരിലേക്കു നൽകും. പടക്കംപൊട്ടിച്ച്‌ കയറ്റിവിടുന്നതിനു പകരം എയർഗൺ ഉപയോഗിച്ച്‌ ആനകളെ കാടുകയറ്റും. കുങ്കി ആനകളെ ഈ പ്രദേശത്ത്‌ എത്തിച്ച്‌ ജനങ്ങൾക്കു സംരക്ഷണം നൽകും.

രണ്ടുമാസം ുമ്പ്‌ കൊല്ലപ്പെട്ട അലനെ ആക്രമിച്ചതും കുമാരനെ ആക്രമിച്ചതും ഒരേ ആന ആണോയെന്ന് പരിശോധിച്ച്‌ ആനയെ പ്രദേശത്തുനിന്ന് നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കും.
വഴിവെട്ടി തെരുവുവിളക്കുകൾ സ്ഥാപിക്കും.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്‌ ജോലി നൽകാൻ നടപടികൾ സ്വീകരിക്കും, രാത്രിയിൽ ആശുപത്രിയിൽ പോകുന്ന രോഗികൾക്ക്‌ദ്രുതകർമസേനയുടെ സഹായം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി.