എലപ്പുള്ളി: എലപ്പുള്ളിയിൽ വരാൻപോകുന്ന വിപത്തിനെ മുൻകൂട്ടിക്കണ്ട്‌ തടയാൻ കഴിയണമെന്നും ഇത്തരം വിപത്തിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.

വിവിധ മതത്തിൽ വിശ്വസിക്കുന്ന നാം നന്മകൾമാത്രം ഉയർത്തിപ്പിടിക്കണമെന്നും ജനദ്രോഹപരമായ നിലപാടുകൾ തിരിച്ചറിയണമെന്നും ബിഷപ് പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിലെ ബ്രൂവറി കമ്പനിക്കെതിരായും മദ്യത്തിനും മയക്കുമരുന്നിനും എതിരായും എലപ്പുള്ളി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ നടത്തിയ ഉപവാസസത്യഗ്രഹത്തിൽ സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു മാർ കൊച്ചുപുരയ്ക്കൽ. മാവേലിക്കര മെത്രാൻ മാർ ജോഷ്വാ ഇഗ്നാത്തിയോസ്‌ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ്‌ വടക്കുംചേരി അധ്യക്ഷത വഹിച്ചു.

ഫാ. യൂജിൻ പെരേര, സ്വാമി സച്ചിദാനന്ദ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, തമ്പാൻ തോമസ്‌, ശ്രീനിവാസൻ പുതുശേരി, വിളയോടി വേണുഗോപാൽ, ഡോ. മാത്യു കല്ലടിക്കോട്‌, ഖദീജ നർഗീസ്‌, ഇയ്യച്ചേരി പത്മിനി, ടി.എം. രവീന്ദ്രൻ, ടി. ബാലകൃഷ്ണൻ, സന്തോഷ്‌ മലമ്പുഴ, ജോൺ ജോസഫ്‌, ജോർജ്‌ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.