പാലക്കാട്‌: വന്യമൃഗങ്ങൾക്കുമുന്നിൽ സ്വന്തം വീട്ടുമുറ്റംപോലും സുരക്ഷിതമല്ലെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വീട്ടുമുറ്റത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഞാറക്കോട്‌ കുമാരന്‍റെ വീട്‌ സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു ബിഷപ്. കർഷകർ വസിക്കുന്ന ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം.

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ വെറുതെ നോക്കിയിരിക്കുന്നത്‌ ആന നടത്തുന്ന ആക്രമണത്തെക്കാൾ ഭയാനകമാണ്. വനംവകുപ്പിന്‍റെ നിഷ്ക്രിയത്വം ഭീതികരമാണ്.

വനത്തിനുള്ളിൽ കഴിയേണ്ട വന്യമൃഗങ്ങൾ കൃഷിയിടങ്ങളും കടന്ന് വീടുകൾവരെ എത്തിയെന്നതു വനം വകുപ്പിന്‍റെ നിസംഗതയാണെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ശാശ്വതപരിഹാരം കാണാനും അധികാരികൾ തയാറാകണമെന്നും മാർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.