മണ്ണാർക്കാട്: തെങ്കര ലക്ഷംവീട് കോളനിയിൽ വീട് തകർന്നുവീണ് വയോധിക മരിക്കാനിടയായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. പദ്ധതിക്ക് എഗ്രിമെന്‍റ് മാത്രമാണ് വച്ചിട്ടുള്ളത്. വീട് നിർമാണത്തിന്‍റെ പ്രവൃത്തി ആകുന്നതിനു മുമ്പുതന്നെ ഇവരുടെ വീടു പൊളിച്ചുമാറ്റാൻ ആരാണ് ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥരോട് നേതാക്കൾ ചോദിച്ചു. വീട് പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടവർ വീട് പൂർണമായും പൊളിക്കുന്നതിനുപകരം ഒരു ഭാഗത്തെ ചുമരുമാത്രം നിർത്തിയതും വീഴ്ചയാണെന്ന് നേതാക്കൾ ചൂണ്ടിക്കാണിച്ചു.

ഈ ചുമർ ഇടിഞ്ഞുവീണാണ് വയോധിക മരിക്കാൻ ഇടയായത്. ഇത് രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നതിനുള്ള സാഹചര്യമുണ്ടാക്കിയത് ഉദ്യോഗസ്ഥരാണെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിന് ഒരു ബന്ധവുമില്ലാത്തവർ ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് ഉദ്യോഗസ്ഥർ നിർത്തണമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. എൽഡിഎഫ് നേതാക്കളായ കെ. വിനോദ് കുമാർ, പി. അലവി, കെ. സുരേന്ദ്രൻ, നാസർ, ഭാസ്കരൻ മുണ്ടക്കണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.