പാലക്കാട്: സോഷ്യൽ ഫോറസ്ട്രി ഡിവിഷന്‍റെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിലും പരിസരങ്ങളിലുമുള്ള വിവിധ സ്കൂളുകളിൽ കേരള സർക്കാരിന്‍റെ മിഷൻ സർപ്പ പദ്ധതിയുടെ ഭാഗമായി പാമ്പ് വിഷബാധ അപകട രഹിത കേരളം എന്ന പേരിൽ സുരക്ഷാപരിശോധന നടത്തി .

ഗവ. മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധനയുടെ ഉദ്ഘാടനം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജെറിൻ ആന്‍റണി നിർവഹിച്ചു. പലസ്കൂളുകളിലും പരിസര ശുചിത്വം പാലിക്കാത്തത് പാമ്പുകൾ കാരണമുള്ള അപകടസാധ്യത വർധിക്കാൻ കാരണമാകുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. അവ പരിഹരിക്കണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകി. ചില വിദ്യാലയ കോമ്പൗണ്ടുകളിൽ പോലും പാമ്പുകളെ കാണാൻ കഴിഞ്ഞത് ആശങ്കാജനകമാണ്.

വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും മിഷൻ സർപ്പ പദ്ധതിയുടെ ഭാഗമായ പരിശോധന നടക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്കറിയ അറിയിച്ചു.