മംഗലംഡാം: വണ്ടാഴി-മംഗലംഡാം മെയിൻ റോഡിൽ കടുവയിറങ്ങിയെന്ന് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. എവിടെയോ നിൽക്കുന്ന കടുവയുടെ പടം നൽകി അത് മംഗലംഡാം മെയിൻ റോഡിലാണെന്നാണ് ഓൺലൈനിൽ വിവരണം വരുന്നത്.

എന്നാൽ അങ്ങനെയൊരു റോഡു പോലും മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്തിലില്ല. ആളുകളെ പരിഭ്രാന്തരാക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ ഇന്ന് നടക്കുന്ന ജനജാഗ്രതാ സമിതിയിൽ ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറിയിച്ചു. കടുവയുടെ പടം കൊടുത്ത് പുലിയാണെന്നാണ് വീഡിയോയിൽ പറയുന്നത്.

കടുവയെയും പുലിയേയും തിരിച്ചറിയാത്തയാളാണ് വാർത്ത സൃഷ്ടിച്ചിട്ടുള്ളത്. തെറ്റായ വീഡിയോ ഫോർവേഡ് ചെയ്യുന്നവർക്കെതിരെയും വീഡിയോ നിർമിച്ചവർക്കെതിരെയും നടപടിക്കാണ് ആലോചന. കടുവയുടെ പടം സഹിതമുള്ള വീഡിയോ പരന്നതോടെ വാർത്ത തെറ്റാണെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞ് വനപാലകർ പലയിടത്തും പോയി ആളുകളെ സമാധാനിപ്പിക്കുന്ന തിരക്കിലാണിപ്പോൾ.

ഒരാഴ്ച മുമ്പ് മംഗലംഡാം, പൊൻ കണ്ടം, കടപ്പാറ, നേർച്ചപ്പാറ പ്രദേശങ്ങളിൽ കടുവയെ കണ്ടിരുന്നു.എന്നാൽ ഏറ്റവും ഒടുവിൽ കാടിനോട് ചേർന്ന നേർച്ചപ്പാറയിലാണ് കടുവയെ കണ്ടത്. പിന്നീട് ഒരാഴ്ചയായി കണ്ടിട്ടില്ല. ഈ ഭയപ്പാടിൽ കഴിയുന്നതിനിടെയാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത്.